രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ തീരുമാനം അന്തിമമെന്ന് കെ മുരളീധരൻ. പാർട്ടിയെ സംബന്ധിച്ച് രാഹുൽ അടഞ്ഞ അധ്യായമാണ്. ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ലെന്നും കെ മുരളീധരൻ പറഞ്ഞു. രാഹുലിന്റെ രണ്ടാം പരാതി ഡിജിപിക്ക് കൈമാറിയ കെപിസിസി പ്രസിഡന്റിന്റെ തീരുമാനം നല്ല കാര്യമാണെന്നും അദേഹം പറഞ്ഞു.രാഹുലിന് ജാമ്യം കിട്ടിയത് പ്രോസക്യൂഷന്റെ കഴിവ് കേട് കൊണ്ടാണെന്ന് അദേഹം വിമർശിച്ചു. പാർട്ടിയെ സംബന്ധിച്ച് രാഹുൽ ചാപ്റ്റർ ക്ലോസ് ആയി. പുകഞ്ഞ കൊള്ളി പുറത്ത് തന്നെയാകും. ബാക്കി ചെയ്യേണ്ടത് പൊലീസ് ആണ്. രാഹുൽ നിലപാട് മാറ്റിയാൽ മാർക്സിസ്റ്റ് പാർട്ടി സ്വീകരിക്കുമായിരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിൽന്റെ രണ്ടാം ഘട്ടത്തിലും പ്രതീക്ഷയുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. മലബാറിലെ തെരഞ്ഞെടുപ്പിലും മികച്ച വിജയം ഉണ്ടാകും. തിരുവനന്തപുരത്ത് മേയർ സീറ്റ് 101 ശതമാനം ജയിക്കും. പാലക്കാട് ഒരു ക്ഷീണവുമുണ്ടായിട്ടില്ല. പാലക്കാട് മുൻസിപ്പാലിറ്റിയിലും വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിക്കുമെന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു.











