കോഴിക്കോട് ഗർഭിണിയായ യുവതിയെ ചിരവ കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് രക്ഷപെട്ടു. നാദാപുരം തെരുവൻ പറമ്പിൽ താനമഠത്തിൽ ഫൈസലാണ് ഭാര്യയെ കുത്തിപ്പരിക്കേൾപ്പിച്ച് കടന്നു കളഞ്ഞത്. ഇയാളുടെ ഭാര്യയായ നരിപ്പറ്റ കിണറുള്ള പറമ്പത്ത് ഷംനയ്ക്കാണ് കുത്തേറ്റത്. ചിരവ കൊണ്ട് വയറ്റിലും ഇടത് തോളിലും കുത്തേറ്റ ഷംനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏഴുമാസം മുൻപാണ് ഫൈസലും ഷംനയുമായുള്ള വിവാഹം നടന്നത്. കുടുംബ പ്രശ്നങ്ങളാണ് ഇത്തരത്തിൽ ക്രൂരമായ അക്രമണം നടത്താൻ കാരണമായതെന്നാണ് സൂചന. ഫൈസലിന്റെ വീട്ടിൽ വച്ചായിരുന്നു അക്രമണം നന്നത്. സംഭവ സമയത്ത് ഫൈസലും ഭാര്യയും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. ഷംനയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ വടകരയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയെ ആക്രമിച്ച ശേഷം ഫൈസൽ ഓടി രക്ഷപെടുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഫൈസലിനായി പൊലീസ് അന്വേഷണം നടക്കുന്നുണ്ട്