തൃശൂരിൽ പാമ്പുകടിയേറ്റ മൂന്ന് വയസ്സുകാരിക്ക് ചികിത്സ വൈകിയെന്ന പരാതിയിൽ ഡ്യൂട്ടി ഡോക്ടർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണറിപ്പോർട്ട്. കുട്ടിക്ക് ആന്റി സ്നേക് വെനം നൽകാതെ സമയം നഷ്ടപ്പെടുത്തിയെന്ന് ഡിപ്പാർട്ട്മെന്റ് തല കണ്ടെത്തൽ.കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ർക്കെതിരെയാണ് റിപ്പോർട്ട്. ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ അന്വേഷണ കമ്മിറ്റി ശിപാർശ ചെയ്തിട്ടും ആരോഗ്യവകുപ്പ് മൗനം തുടരുന്നു. 2021 മെയ് 24നാണ് കൃഷ്ണൻകോട്ട പാറക്കൽ ബിനോയുടെ മകൾ അൻവറിൻ ബിനോയ് പാമ്പുകടിയേറ്റ് മരിച്ചത്. ഉടൻതന്നെ ബിനോയിയുടെ മാതാപിതാക്കൾ ടു വീലറിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അടിയന്തിര സ്വഭാവമുള്ള കേസ് പരിഗണിക്കാതെ ഡോക്ടർ ഈ സമയം മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നു എന്നാണ് ബിനോയിയുടെ മാതാപിതാക്കളുടെ പരാതി.വിദേശത്തുള്ള ബിനോയിയെ വിളിച്ചു പറഞ്ഞ് ഫോണിൽ ഡോക്ടറോട് സംസാരിച്ചിട്ടും ഡോക്ടർ കുട്ടിയെ പരിഗണിച്ചില്ല. ക്യൂവിൽ നിർത്തി ചീട്ടെടുപ്പിച്ചു തുടങ്ങി ഗുരുതര പരാതികളാണ് ആശുപത്രിക്കെതിരെ ഉണ്ടായിരുന്നത്.