തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ നിയമിച്ചു. രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോൾ തലശ്ശേരി എഎസ്പി ആയിരുന്ന രവാഡ ചന്ദ്രശേഖറിനെ മേധാവിയാക്കുന്നതിൽ ഇടത് കേന്ദ്രങ്ങളിൽ വലിയ ചർച്ച നടന്നിരുന്നു.യുപിഎസ്‍സി തയ്യാറാക്കിയ മൂന്നംഗ ചുരുക്ക പട്ടികയിൽ രണ്ടാം പേരുകാരനാണ് രവാഡ. നിലവിൽ ഐബിയിൽ സ്പെഷ്യൽ ഡയറക്ടറാണ് രവാഡ ചന്ദ്രശേഖർ. നിലവിലെ ഡിജിപി ഷേയ്ഖ് ദർവേസ് സാഹിബ് ഇന്ന് സർവ്വീസിൽ നിന്ന് വിരമിക്കും. രവാഡ ചന്ദ്രശേഖര്‍ നിലിവില്‍ കേന്ദ്ര സര്‍വീസില്‍ ഡിജിപി പദവിയിലാണെന്നും ഇതു കണക്കിലെടുത്ത് അദ്ദേഹത്തെ ഒഴിവാക്കി മനോജ് എബ്രഹാമിനെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി യുപി എസ് സി സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറി എ ജയതിലക് ശക്തമായി വാദിച്ചെങ്കിലും കമ്മിറ്റി അംഗീകരിച്ചില്ല.