തൃശൂർ: ലഹരി പാർട്ടിക്കിടെ പൊലീസിനെ ആക്രമിച്ച് ഗുണ്ടകൾ. തൃശൂർ നല്ലെങ്കരയിൽ കഴിഞ്ഞ ദിവസം നടന്ന ലഹരി പാർട്ടിക്കിടെയാണ് സംഭവമുണ്ടായത്. കൊലക്കേസ് പ്രതി ബ്രഹമജിത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഗ്രേഡ് എസ് ഐ ജയൻ, സീനിയർ സി പി ഒ അജു, സി പി ഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ് പരിക്കേറ്റത്. ഗുണ്ടകൾ മൂന്ന് പൊലീസ് ജീപ്പുകൾ തല്ലിത്തകർത്തു. സഹോദരങ്ങളായ അൽത്താഫും അഹദമാണ് ബെർത്ത് ഡേ പാർട്ടി സംഘടിപ്പച്ചത്. പരിപാടിയിൽ ഇവരുടെ സുഹൃത്തുക്കളായ ബ്രഹമജിത്ത്, എബിൻ, അഷ്ലിൻ, ഷാർബൽ എന്നിവർ പങ്കെടുത്തു. കൊലപാതകം അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് ബ്രഹ്മജിത്ത്. ലഹരി പാർട്ടിക്കിട പ്രതികൾ ചേരിതിരിഞ്ഞ് അടിപിടിയായി. തുടർന്ന് അഹദിന്റെ മാതാവ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആദ്യം ഒരു വണ്ടി പൊലീസെത്തി. പ്രതികൾ ആക്രമിച്ചതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ബ്രഹ്മദത്ത് അടക്കം ആറു പേരെ കസ്റ്റിയിലെടുത്തു. ചിലർ ഓടി രക്ഷപ്പെട്ടു.