പഴയ ദാരിദ്ര്യവും പഞ്ഞവും കൊണ്ട് ഞെരുങ്ങുന്ന കെഎസ്‌ആര്‍ടിസി അല്ല ഇനിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.ഇപ്പോള്‍ എല്ലാം ലാഭത്തിലേക്ക് എത്തിയിരിക്കുകയാണ്. പുതിയ ബസുകള്‍ ഈ മാസം എത്തും എന്നും അത്യാധുനികമായതും കെഎസ്‌ആര്‍ടിസിയുടെ വണ്ടിയാണ് വരാന്‍ പോകുന്നത് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘കെഎസ്‌ആർടിസിയെ ലാഭത്തില്‍ എത്തിക്കു. കെഎസ്‌ആര്‍ടിസി ഡ്രൈവിംഗ് സ്കൂളുകള്‍ ഇതിനോടകം ഹിറ്റാണ്. മൂന്നാറിലെ ഡബിള്‍ ഡക്കർ ബസ് 52 ലക്ഷം ലാഭമാണ് ഉണ്ടാക്കിയത്. അതുപോലെ കുട്ടികള്‍ക്ക് സ്മാർട്ട് കാർഡ് കൊടുക്കുകയാണ്. ഒരു കുട്ടിക്ക് എട്ടാം ക്ലാസ്സില്‍ കാർഡ് കൊടുത്താല്‍ പത്താം ക്ലാസ്സ് വരെ അത് ഉപയോഗിക്കാം. ഒരു കുട്ടിക്ക് ഒരു മാസം 25 ദിവസം സ്മാര്‍ട്ട് കാർഡ് ഉപയോഗിക്കാം. ഡിഗ്രി കുട്ടികള്‍ക്ക് മൂന്ന് വർഷത്തേക്ക് കാർഡ് നല്‍കും. അംഗപരിമിതർക്കും കാർഡ് സംവിധാനം കൊണ്ടുവരും.ഇനി ചലോ ആപ്പ് വരാന്‍ പോവുകയാണ്. അതിന്‍റെ ട്രയല്‍ റണ്‍ നടക്കുകയാണ്. ഇതോടെ ബസ് സമയം ഉള്‍പ്പടെ എല്ലാ വിവരവും ഫോണില്‍ ലഭിക്കും. ആളുകളെ ബുദ്ധിമുട്ടിക്കുന്ന പരിപാടി കെഎസ്‌ആർടിസി അവസാനിപ്പിക്കുകയാണ്’ എന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.









