ഡൽഹി: പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന്റെ പേരിൽ സിആർപിഎഫ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. സിആർപിഎഫ് ഉദ്യോഗസ്ഥനായ മോതി റാം ജാട്ട് എന്ന ജവാനയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
ഇയാൾ ചാരവൃത്തിയിൽ സജീവമായി ഏർപ്പെട്ടിരുന്നുവെന്നും 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓഫീസർമാരുമായി പങ്കുവെച്ചിരുന്നുവെന്നും പറയുന്നു. വിവരങ്ങൾ പങ്ക് വെച്ച് നൽകിയതിൻ്റെ അടിസ്ഥാനത്തിൽ വിവിധ മാർഗങ്ങളിലൂടെ പാക് ഏജന്റുമാരിൽ നിന്ന് പണം സ്വീകരിച്ചിരുന്നതായും അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്.
മോത്തി റാമിനെ ഡൽഹിയിൽ നിന്നാണ എൻഐഎ പിടികൂടിയത്. അറസ്റ്റിന് ശേഷം ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അതേസമയം പട്യാല ഹൗസ് കോടതിയിലെ പ്രത്യേക കോടതി ജൂൺ 6 വരെ സിആർപിഎഫ് ജവാനെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു.