എറണാകുളം: മലയാള സിനിമ നിർമാതാക്കൾക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ കത്ത്.സിനിമയുടെ നഷ്ടക്കണക്ക് പുറത്തുവിടുന്നതിൽ സംഘടനയുടെ വിശദീകരണമാണ് കത്തിലുള്ളത്.ഭൂരിഭാഗം ചിത്രങ്ങൾക്കും തിയറ്റർ വരുമാനം മാത്രമേയുള്ളു.വളരെകുറച്ച് താരചിത്രങ്ങൾക്ക് മാത്രമെ OTTയിൽ നിന്ന് ഉൾപ്പെടെ വരുമാനമുള്ളു.പല താരങ്ങളുടെയും പ്രതിഫലം തിയറ്റർ ഗ്രോസ് കലക്ഷനായിപോലും നിർമാതാവിന് ലഭിക്കുന്നില്ല.ഈ സാഹചര്യത്തിലാണ് കേരളത്തിലെ തിയറ്റർ കലക്ഷൻ കണക്ക് പുറത്തുവിട്ടത്.ചൂഷണത്തിനും വഞ്ചനയ്ക്കും വിധേയരായി തുടരേണ്ടവരല്ല നിർമ്മാതാക്കളെന്നും കത്തില്‍ പറയുന്നു










