ചങ്ങരംകുളം:വളയംകുളത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ ഒരാൾ പോലീസ് പിടിയിലായി.വാഴക്കാട് സ്വദേശി ഇന്ത്യാസ് അലി (38) ആണ് പിടിയിലായത്.ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതിയെ കോഴിക്കോട് നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.കൂട്ടുപ്രതി ഒളിവിലാണ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഈര്‍ജ്ജിതമാക്കിയതായി ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.അസ്സബാഹ് കോളേജിനടുത്ത് താമസിക്കുന്ന ചെറുകര റഫീക്കിന്റെ വീട്ടിലാണ് വ്യാഴാഴ്ച കവര്‍ച്ച നടന്നത്.അലമാരയില്‍ സൂക്ഷിച്ച നാലര പവന്‍ തൂക്കം വരുന്ന ആഭരണങ്ങളും 30000 രൂപയും 150 ഒമാനി റിയാലും മോഷ്ടാക്കള്‍ കവര്‍ന്നു.ബന്ധുവീട്ടില്‍ പോയി പുലര്‍ച്ചെ നാല് മണിയോടെ ബന്ധുവീട്ടില്‍ പോയി തിരിച്ചെത്തിയ റഫീക്കിനെയും കുടുംബത്തെയും കണ്ടതോടെ മോഷ്ടാക്കള്‍ ഇറങ്ങി ഓടുകയായിരുന്നു.രക്ഷപ്പെട്ട മോഷ്ടാക്കള്‍ ഒരു കിലോ മീറ്റര്‍ അകലെയുള്ള പാവിട്ടപ്പുറത്ത് ഹാരിസ് എന്നയാളുടെ വീട്ടിലെ ബൈക്ക് എടുത്താണ് രക്ഷപ്പെട്ടത്.മോഷണം പോയ ബൈക്കും പോലീസ് കണ്ടെത്തിയെന്നാണ് വിവരം.സമാനമായ നിരവധി മോഷണ കേസുകളിലും ക്രിമിനല്‍ കേസുകളിലും ഉള്‍പെട്ടവരാണ് പ്രതികള്‍ എന്ന് പോലീസ് പറഞ്ഞു .