കുറുക്കൂട്ടിയിൽ റോഡരികിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ കാറിനടിയിൽ പെട്ട് വീട്ടമ്മ മരിച്ചു. കുറുവേലിക്കാരൻ ലക്ഷ്മി (74) യാണ് മരിച്ചത്. കണ്ണൂർ ഭാഗത്ത് നിന്നും വന്ന കാറാണ് കുറുക്കൂട്ടി കലുങ്കിനടുത്ത് മറിഞ്ഞത്. ശനിയാഴ്ച ഒരു മണിയോടെയായിരുന്നു സംഭവം
മകൻ്റെ പറമ്പിൽ പുല്ല് അരിയുമ്പോളാണ് കാർ ലക്ഷ്മിയെ ഇടിച്ചത്. കാട് നിറഞ്ഞ സ്ഥലമായതിനാൽ ആദ്യം ഇവരെ കണ്ടിരുന്നില്ല. പിന്നീട് വൈകുന്നേരം ഏഴ് മണിയോടെയാണ് ലക്ഷ്മിയെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: രമേശൻ (ലോട്ടറി ഏജൻ്റ് മാത്തിൽ, സി.പി.എം ബ്രാഞ്ചംഗം), അനിൽകുമാർ ( കുറുക്കൂട്ടി ), രതി (ചമയം ടൈലേഴ്സ് മാത്തിൽ). മരുമക്കൾ: ശോഭ (അങ്കണവാടി വർക്കർ കുറുക്കൂട്ടി, അങ്കണവാടി വർക്കേഴ്സ് യൂണിയൻ പെരിങ്ങോം ബ്ലോക് സെക്രട്ടറി), ഭാരതി (കുറുക്കൂട്ടി), രാജേഷ്. സഹോദരങ്ങൾ: ജാനകി ( പ്രാപ്പൊയിൽ), പരേതരായ ചിരിയമ്മ, കുഞ്ഞിരാമൻ,ചന്തു, യശോദ. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംസ്കാരം പിന്നീട് നടക്കും