കാട്ടകാമ്പാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ
ഉണ്ടായകനത്ത ചുഴലി കാറ്റില്‍ വ്യാപക നാശം.ഞായറാഴ്‌ച പുലർച്ചെ 3 മണിയോടെയാണ് പ്രദേശത്തെ ഭീതിയിലാക്കി ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടായത്.പതിനഞ്ചോളം വീടുകൾക്കും നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും
നാശം സംഭവിച്ചിട്ടുണ്ട്.പ്രദേശത്ത് നിരവധി മരങ്ങൾ കടപുഴകിയും പൊട്ടിയും റോഡിലേക്ക് വീണു.പല സ്ഥലത്തും ട്രാൻസ്ഫോർമർ ഉൾപ്പടെയുള്ള വൈദ്യുതി പോസ്റ്റുകളും നിലം പതിച്ചു. ഇതോടെ മണിക്കുറുകളോളം പ്രദേശങ്ങളിലെ വൈദ്യുതി ബന്ധവും താറുമാറായി.ആളപായമില്ലെങ്കിലും പ്രദേശത്ത് വ്യാപകമായ നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റില്‍ സംഭവിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുലര്‍ച്ചെ തകരാറിലായ വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടരുകയാണ്.മരങ്ങള്‍ വീണ് പലയിടങ്ങളിലും ഗതാഗതം താറുമാറാകുകയും ചെയ്‌തിട്ടുണ്ട്.രാമപുരം,ആനപ്പറമ്പ്,പൊങ്ങാമുക്ക്,ചിറക്കൽ മിച്ചഭൂമി, പാട്ടു മുറി,സ്രായിൽ
ചിറയങ്കാട്,പാപ്പീരുത്തി, പാലാട്ടുമുറി, നടുമുറി
പ്രദേശങ്ങളിലാണ് കൂടുതല്‍ നാശം സംഭവിച്ചത്.