കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നുമുതൽ ശമ്പളം ഒന്നാം തീയതി നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ മാസത്തേത് ഇന്ന് വൈകുന്നേരം 5 മണിക്കുള്ളിൽ നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ മാസങ്ങളിലും ഒന്നാം തീയതി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയും. ഇടതുപക്ഷ സർക്കാരിന്റെ കരുത്തുറ്റ നേതൃത്വത്തമാണ് ഇത് വിജയിപ്പിച്ചത്. ജീവനക്കാരുടെ സഹകരണം എടുത്തു പറയേണ്ടതാണ്. 50 കോടി സർക്കാർ സഹായം നൽകുന്നുണ്ട്.കെഎസ്ആർടിസിയിൽ വലിയ മാറ്റം സംഭവിച്ചു. ജീവനക്കാരുടെ പ്രവർത്തനം വലിയ മാറ്റം ഉണ്ടാക്കി. വരുമാനത്തിന്റെ 5% പെൻഷനുവേണ്ടി പ്രതിദിനം മാറ്റിവെക്കുന്നുണ്ട്. ജീവനക്കാരുടെ ആനുകൂല്യം, കുടിശ്ശിക എന്നിവയ്ക്കായി 262.94 കോടി രൂപ മാറ്റി വച്ചു നൽകി. എല്ലാവരും സന്തോഷിക്കുന്ന ദിനം ആണ് ഇന്ന്. ഒന്നാം തീയതി ശമ്പളം എന്ന സർക്കാർ പ്രഖ്യാപനം നടപ്പാവുകയാണ്. മുഖ്യമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും ഇടപെടൽ. ഓവർ ഡ്രാഫ്റ്റ് 10/20 ദിവസം കൊണ്ട് നികത്തും. മാക്സിമം ഓവർ ഡ്രാഫ്റ്റ് കുറച്ചു കൊണ്ടുവരികയാണ് ലക്ഷ്യം.കയ്യിൽ ഇരിക്കുന്ന പണം പെട്ടെന്ന് ബാങ്കിൽ എത്തിക്കും. നിലവിൽ ഉള്ള അക്കൗണ്ടുകൾ എല്ലാം എസ്ബിഐ ആക്കും. എല്ലാ മാസവും ഓവർ ഡ്രാഫ്റ്റ് കവർ ചെയ്തു പോകും. കെഎസ്ആർടിസിക്ക് അധിക ചിലവ് ഉണ്ട്. എല്ലാ മാസവും ഓവർ ഡ്രാഫ്റ്റ് കവർ ചെയ്തു പോകും കെഎസ്ആർടിസിക്ക് അധിക ചിലവ് ഉണ്ട്. കേരള ബാങ്ക് റെഡി ആവാൻ താമസം ഉണ്ടെന്ന് അറിയിച്ചതിനാൽ ആണ് എസ്ബിഐയിലേക്ക് നീങ്ങിയത്. മെഡിക്കൽ ബോർഡ് അംഗീകരിക്കാത്ത ആളെ നൈറ്റ് ഡ്യൂട്ടി ക്ക് ഇരുത്തില്ല. ജീവനക്കാർ ആത്മാർത്ഥതയോടെ ജോലി ചെയ്യണം. ശമ്പളം കൂട്ടണം എന്ന് പറഞ്ഞു സമരം ചെയ്യാൻ ഇറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിൽ കംപ്ലയിന്റ് അറിയിക്കാൻ 149 എന്ന നമ്പറിൽ വിളിക്കാം. ഇത് ഉടനെ പ്രാബല്യത്തിൽ വരും. 143 പുതിയ ബസുകൾക്ക് ഓർഡർ കൊടുത്തിട്ടുണ്ട്.