എടപ്പാള്‍:പൊന്നാനിയില്‍ അടച്ചിട്ട വീട്ടിൽ ഓടിളക്കി 5 പവൻ സ്വർണവും 25000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ പ്രതിയെ പൊന്നാനി പോലീസ് പിടികൂടി.പൊന്നാനി പോലിസ് സ്റ്റേഷൻ പരിസരത്ത് താമസിച്ചിരുന്ന ഇപ്പോൾ പുതിയിരുത്തിയിൽ വാടക കോർട്ടേഴ്‌സിൽ താമസിക്കുന്ന കപ്പൂരിൻ്റെ ഫൈസലിൻ്റെ മകൻ മങ്കാത്ത എന്ന് വിളിക്കുന്ന 28 വയസ്സുള്ള അൻസാറിനെയാണ് പൊന്നാനി സിഐ ജലീൽ കറുതേടത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.ഒരു മാസം മുമ്പാണ് പൊന്നാനിയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം നടന്നത്.വീട്ടുകാർ പുറത്ത് പോയ സമയത്ത രാത്രിയിൽ വീടിൻ്റെ ഓടിളക്കി അകത്ത് കയറിയ മോഷ്ടാവ് 5 പവൻ സ്വർണവും 25000 രൂപയും മൊബൈൽ ഫോണും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ എസ്ഐ മാരായ അരുൺ ആര്‍ യു,,വിനോദ് ടി,വിനോദ് ടിഎം,ആനന്ദ് .സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ,പ്രശാന്ത് കുമാർ എസ്,സെബാസ്റ്റ്യൻ,മനോജ്.പി എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.വെളിയംകോട് ഹൈവേയില്‍ നിർത്തിയിട്ട ലോറിയിൽ നിന്ന് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിലും ഇയാള്‍ പ്രതിയാണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയാണ്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.