• About Us
  • Advertise With Us
  • Contact Us
No Result
View All Result
Saturday, June 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Highlights

ഇന്ത്യൻ സമയം മൊത്തത്തിൽ മാറുമോ? ‘ഒരു  രാഷ്ട്രം,  ഒരു  സമയം’  നടപ്പിലാക്കാൻ കേന്ദ്രം

Ckmnews Admin by Ckmnews Admin
January 29, 2025
in Highlights, National
A A
ഇന്ത്യൻ സമയം മൊത്തത്തിൽ മാറുമോ? ‘ഒരു  രാഷ്ട്രം,  ഒരു  സമയം’  നടപ്പിലാക്കാൻ കേന്ദ്രം
0
SHARES
319
VIEWS
Share on WhatsappShare on Facebook

എല്ലാ ഔദ്യോഗിക, വാണിജ്യ പ്ലാറ്റ്‌ഫോമുകളിലും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (ഐഎസ്‌ടി) ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്ന ‘ഒരു രാഷ്ട്രം, ഒരു സമയം’ നിയമം നടപ്പാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) നിയമം, 2025, സമയരീതികൾക്ക് നിയമപരമായ ചട്ടക്കൂട് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ‘ഒരു രാഷ്ട്രം, ഒരു സമയം’

രാജ്യത്തെ എല്ലാ സർക്കാർ പ്രവർത്തനങ്ങളും ഒരേ സ്റ്റാൻഡേർഡ് സമയത്തിൽ നടക്കണമെന്നാണ് ‘ഒരു രാഷ്ട്രം, ഒരു സമയം’ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. ഈ നിയമപ്രകാരം സർക്കാരിന്റെ അനുവാദമില്ലാതെ മറ്റ് സമയ റഫറൻസുകൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നു. നിയമത്തിൽ നിയമപരവും ഭരണപരവും വാണിജ്യപരവും ഔദ്യോഗികവുമായ രേഖകളും ഉൾപ്പെടുന്നു.

സമയക്രമീകരണത്തിൽ ഏകീകരണം ഉറപ്പാക്കുക സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കുക ദേശീയ സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്ന് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം വ്യക്തമാക്കുന്നു. ഫരീദാബാദിലുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറി (എൻപിഎൽ), ഐഎസ്‌ആർഒ എന്നിവരുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. മില്ലിസെക്കൻഡിൽ നിന്ന് മൈക്രോസെക്കൻഡ് കൃത്യതയോടെ ഐഎസ്‌ടിയെ മാറ്റാനാണ് ലക്ഷ്യം. ഈ കൃത്യത കൈവരിക്കുന്നതിനായി ഇന്ത്യയിലുടനീളമുള്ള അഞ്ച് ലീഗൽ മെട്രോളജി ലബോറട്ടറികളിൽ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കും.

എങ്ങനെ നടപ്പിലാക്കും

നിലവിൽ ഐഎസ്‌ടി ജിപിഎസ് ഉപഗ്രഹങ്ങൾ വഴിയാണ് നിർണ്ണയിക്കുന്നത്. കോർഡിനേറ്റഡ് യൂണിവേഴ്സൽ ടൈമുമായി (യുടിസി) ഇത് ബന്ധിപ്പിച്ചിരിക്കുന്നു. കുറച്ചുമാസങ്ങൾക്കുള്ളിൽ എൻപിഎൽ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (എൻഎവിഐസി) സിസ്റ്റവുമായി ബന്ധിപ്പിക്കും. എൻഎവിഐസി സമയ ഡാറ്റ എൻപിഎല്ലിന് കൈമാറും. ശേഷമിത് ഒപ്റ്റിക് ഫൈബർ ലിങ്ക് വഴി മറ്റ് നാല് കേന്ദ്രങ്ങളായ അഹമ്മദാബാദ്, ബംഗളൂരു, ഭുവനേശ്വർ, ഗുവാഹത്തി എന്നിവരുമായി പങ്കിടും. ഓരോ കേന്ദ്രത്തിനും ഒരു അറ്റോമിക് ക്ലോക്കും ഉണ്ടായിരിക്കും.


ആറ്റം റെസൊണൻസ് ഫ്രീക്വൻസികൾ ഉപയോഗിച്ചാണ് അറ്റോമിക് ക്ലോക്ക് പ്രവർത്തിക്കുന്നത്. അസാധാരണ കൃത്യതയുള്ള ഈ ക്ളോക്കിൽ ഓരോ 100 ദശലക്ഷം വർഷത്തിലൊരിക്കലാണ് ഒരു സെക്കൻഡ് മാറുന്നത്. ജിപിഎസുമായി ബന്ധിപ്പിച്ചിട്ടുള്ള ഉറവിടങ്ങളിൽ നിന്ന് ഡാറ്റ ആക്‌സസ് ചെയ്യുന്ന സേവന ദാതാക്കൾക്ക് വിപരീതമായി ഡിജിറ്റൽ വാച്ചുകൾ, സെൽഫോണുകൾ, കമ്പ്യൂട്ടറുകൾ എന്നിവയിൽ പ്രദർശിപ്പിക്കുന്ന സമയം അറ്റോമിക് ക്ലോക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പാക്കുകയാണ് അറ്റോമിക് ക്ലോക്കുകൾ ചെയ്യുന്നത്.

എന്തുകൊണ്ട് സമയത്തിൽ മാറ്റം വരണം

കാർഗിൽ യുദ്ധം ഒരു തദ്ദേശീയ സമയ സംവിധാനത്തിന്റെ അടിയന്തര ആവശ്യകത ഉയർത്തിക്കാട്ടിയിരുന്നു.

വിദേശ ഉപഗ്രഹങ്ങളിൽ നിന്നുള്ള സമയ ഡാറ്റയെ ആശ്രയിച്ചതിനാൽ ശത്രു സ്ഥാനങ്ങൾ കൃത്യമായി ലക്ഷ്യമിടാനുള്ള ഇന്ത്യയുടെ ശേഷി തടസപ്പെട്ടു. ഈ മേഖലയിലെ തന്ത്രപരമായ മൂല്യം മനസിലാക്കിയ സർക്കാർ ഏഴ് വർഷം മുമ്പ് പദ്ധതി ആരംഭിക്കുകയായിരുന്നു.

പദ്ധതി നടപ്പിലാക്കുന്നതിനായി ഉപഭോക്തൃ കാര്യ സെക്രട്ടറി അദ്ധ്യക്ഷനായ സമിതി രൂപീകരിച്ചിരിക്കുകയാണ്. എൻ‌പി‌എൽ, ഐ‌എസ്‌ആർ‌ഒ, ഐ‌ഐ‌ടി കാൺപൂർ, എൻ‌ഐ‌സി, സി‌ഇ‌ആർ‌ടി-ഇൻ, സെബി, റെയിൽ‌വേ, ടെലികോം, ഫിനാൻഷ്യൽ സർവീസസ് എന്നിവയുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ സമിതിയിൽ ഉൾപ്പെടുന്നു.

ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) നിയമം, 2025ന്റെ കരട് പൊതുജനാഭിപ്രായത്തിനായി ജനുവരി 15ന് സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. ഫെബ്രുവരി 14നകം പ്രതികരണം നൽകണമെന്നാണ് ഉപഭോക്തൃ കാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

സർക്കാ‌ർ ഓഫീസുകൾക്കും പൊതു സ്ഥാപനങ്ങൾക്കും നെറ്റ്‌വർക്ക് ടൈം പ്രോട്ടോക്കോൾ (എൻടിപി), പ്രിസിഷൻ ടൈം പ്രോട്ടോക്കോൾ (പിടിപി) പോലുള്ള സിംക്രണൈസേഷൻ പ്രോട്ടോക്കോളുകൾ സ്വീകരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന വ്യവസ്ഥകൾ. സൈബർ ആക്രമണങ്ങളിൽ പ്രതിരോധശേഷി ഉറപ്പാക്കുന്നതിന് സൈബർ സുരക്ഷാ നടപടികളും ബദൽ റഫറൻസ് സംവിധാനങ്ങളും പദ്ധതിപ്രകാരം നടപ്പിലാക്കും. കംപ്ലയൻസ് ഓഡിറ്റുകൾ നടപ്പിലാക്കി നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം, സർക്കാരിന്റെ മുൻകൂർ അനുമതിയോടെ ശാസ്ത്ര, ജ്യോതിശാസ്ത്ര, നാവിഗേഷൻ രംഗത്ത് ഇളവുകൾ അനുവദിക്കും.

രാജ്യത്തിനുണ്ടാകുന്ന നേട്ടം

ഏകീകൃതവും കൃത്യവുമായ സമയപരിപാലന ചട്ടക്കൂട് രൂപീകരിച്ച് ഇന്ത്യയിലെ സമയ ക്രമീകരണത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ കൃത്യമായ സാമ്പത്തിക ഇടപാടുകൾ, അടിയന്തര പ്രതികരണ ഏകോപനം, പൊതുഗതാഗതത്തിന്റെ ഷെഡ്യൂളിംഗ് എന്നിവ ഉറപ്പാക്കാൻ സാധിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.

നിലവിൽ പല ടെലികോം സേവന ദാതാക്കളും ഇന്റർനെറ്റ് സേവന ദാതാക്കളും ഐഎസ്‌ടിക്ക് പകരം ജിപിഎസ് പോലുള്ള വിദേശ സമയ സ്രോതസുകളെയാണ് ആശ്രയിക്കുന്നത്. ഇത് സൈബർ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യങ്ങളുടെ വിശ്വാസ്യതയ്ക്കും അപകടസാദ്ധ്യതകൾ സൃഷ്ടിക്കുന്നു. ഡിജിറ്റൽ ഉപകരണങ്ങളുടെയും ആശയവിനിമയ ശൃംഖലകളുടെയും സമന്വയം ഉപഭോക്തൃ സേവനങ്ങളും പ്രവർത്തന കാര്യക്ഷമതയും മെച്ചപ്പെടുത്തുകയും കൂടുതൽ ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. കൂടാതെ സമയത്തിൽ സ്റ്റാൻഡേർഡൈസേഷൻ ഉണ്ടാകുന്നതിലൂടെ നിയമപരമായ കാര്യങ്ങൾ സുഗമമാക്കുകയും വ്യാവസായിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ആഗോള മത്സരശേഷി വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

Related Posts

ഓപ്പറേഷൻ സിന്ധു; ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ ഇതുവരെ ഒഴിപ്പിച്ചത് 4415 ഇന്ത്യക്കാരെ
National

ഓപ്പറേഷൻ സിന്ധു; ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ ഇതുവരെ ഒഴിപ്പിച്ചത് 4415 ഇന്ത്യക്കാരെ

June 27, 2025
അഹമ്മദാബാദ് വിമാനാപകടത്തിലെ നിർണായക വിവരം; ബ്ളാക് ബോക്‌സിലെ ഡാറ്റ ഡൗൺലോഡ് ചെയ്ത് വിശകലനം ആരംഭിച്ചു
National

അഹമ്മദാബാദ് വിമാനാപകടത്തിലെ നിർണായക വിവരം; ബ്ളാക് ബോക്‌സിലെ ഡാറ്റ ഡൗൺലോഡ് ചെയ്ത് വിശകലനം ആരംഭിച്ചു

June 26, 2025
ലഹരിക്കെതിരെ ഒരുമിച്ച് പൊരുതാം; ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനം
National

ലഹരിക്കെതിരെ ഒരുമിച്ച് പൊരുതാം; ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനം

June 26, 2025
വീട്ടുമുറ്റത്ത് നിന്ന് ആറു വയസ്സുകാരിയെ കൊന്ന തമിഴ്നാട്ടിലെ നരഭോജി പുലി പിടിയിൽ
National

വീട്ടുമുറ്റത്ത് നിന്ന് ആറു വയസ്സുകാരിയെ കൊന്ന തമിഴ്നാട്ടിലെ നരഭോജി പുലി പിടിയിൽ

June 26, 2025
നാല് ലക്ഷത്തിന്റെ കൊക്കെയ്ൻ, 40 തവണ വാങ്ങി: നടൻ ശ്രീകാന്തിനെ പൂട്ടിയത് കൃത്യമായ തെളിവുകളോടെ
National

നാല് ലക്ഷത്തിന്റെ കൊക്കെയ്ൻ, 40 തവണ വാങ്ങി: നടൻ ശ്രീകാന്തിനെ പൂട്ടിയത് കൃത്യമായ തെളിവുകളോടെ

June 24, 2025
ജൂലായ് മുതൽ ട്രെയിൻ യാത്രയ്ക്ക് ചെലവേറും; ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയിൽവേ
National

ജൂലായ് മുതൽ ട്രെയിൻ യാത്രയ്ക്ക് ചെലവേറും; ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയിൽവേ

June 24, 2025
Next Post
സർവ്വോദയമേളയുടെ ബ്രോഷർ പ്രകാശനം മുൻ എംപി സി.ഹരിദാസ് നിര്‍വഹിച്ചു

സർവ്വോദയമേളയുടെ ബ്രോഷർ പ്രകാശനം മുൻ എംപി സി.ഹരിദാസ് നിര്‍വഹിച്ചു

Recent News

‘നിയമപരമായി മുന്നോട്ട് പോകാമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്, കോടതിയിൽ പ്രതീക്ഷ’; ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സംവിധായകൻ

‘നിയമപരമായി മുന്നോട്ട് പോകാമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്, കോടതിയിൽ പ്രതീക്ഷ’; ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സംവിധായകൻ

June 28, 2025
അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു

അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു

June 28, 2025
മൊബൈലിൽ അശ്ലീല വിഡിയോകള്‍ കാണിച്ച് ഏഴു വയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 37 വർഷം കഠിന തടവ്

മൊബൈലിൽ അശ്ലീല വിഡിയോകള്‍ കാണിച്ച് ഏഴു വയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 37 വർഷം കഠിന തടവ്

June 28, 2025
സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ അപകടം;കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങിമരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ അപകടം;കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങിമരിച്ചു

June 28, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.