ഒരു കോടി രൂപ ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. തൃശൂര്‍ പനങ്ങാട് അഞ്ചാംപരത്തി എറാശ്ശേരി വീട്ടില്‍ ഇ.എച്ച്. രാജീവിനെയാണ് (33) മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.കൂടുതല്‍ പണം തട്ടിയെടുക്കുന്നതിനായി പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ഇയാളെ പിടികൂടിയത്. മതിലകം, കൊടുവള്ളി, അന്തിക്കാട്, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളില്‍ വ്യാജ കറൻസി നോട്ട് കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ രാജീവ്. ഈ കേസുകളില്‍ ഇയാള്‍ ജാമ്യം നേടിയിരുന്നു.മേപ്പാടി സ്വദേശിയുടെ പരാതിയിലാണ് രാജീവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായാണ് പല തവണകളിലായി 9,90,250 രൂപ ഇയാള്‍ പരാതിക്കാരനിൽ നിന്ന് തട്ടിയെടുക്കുന്നത്. ഒരു കോടി രൂപ ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്