പൊന്നാനി:ഓപ്പറേഷൻ തൂഫാന്‍ പരിശോധനയുടെ ഭാഗമായി പൊന്നാനിയിൽ എംഡിഎംഎ യുമായി 2 പേര്‍ പിടിയിലായി.പൊന്നാനി വണ്ടിപേട്ട സ്വദേശി അമ്പലത്ത് വീട്ടിൽ ആൻസിഫ് ( 23)പുറങ്ങ് സ്വദേശി കണ്ണത്ത് വീട്ടിൽ സിബിൻ (23) എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്‌റ്റ് ചെയ്തത്.ഇവർ താമസിച്ചിരുന്ന സൗകര്യ ലോഡ്ജിൽ നിന്ന് 3.135 ഗ്രാം മാരക മയക്കു മരുന്നായ MDMA കണ്ടെടുത്തു.പൊന്നാനി സർക്കിൾ ഇൻസ്‌പെക്ടർ അനീഷിൻ്റെ നിർദ്ദേശത്തെ തുടർന്നു പൊന്നാനി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എംവി ജിഷ്ണുവിന്റെ നേതൃത്വത്തില്‍ എസ്ഐ. ടി വിനോദ്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽ വിശ്വൻ,സനീഷ്,എസ്.പ്രശാന്ത് കുമാർ,സിവിൽ പോലീസ് ഓഫീസർമാരായ പ്രണവ് ,ഭാഗ്യരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളിൽ നിന്നും. 3.135 ഗ്രാം MDMA യും. MDMA തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്,MDMA ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബ്,പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സിപ് ലോക്ക് കവർ,MDMA വിറ്റു കിട്ടിയ പതിനൊന്നായിരം രൂപയും കണ്ടെടുത്തു.കഴിഞ്ഞ മാസം കുണ്ടുകടവ് നടന്ന വധശ്രമ കേസിൽ പ്രതി യായ ആൻഷിഫ് ഒളിവിൽ ആയിരുന്നു.ഈ കേസിലെ അന്വേഷണത്തിനിടയിലാണ് MDMA യുമായി പ്രതികള്‍ പിടിയിൽ ആകുന്നത് .പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.







