ദില്ലി ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് അറസ്റ്റിലായ ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസ് കേസിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ടി ജി മോഹൻദാസ് സ്ത്രീകളുടെ മാന്യതയെ ഹനിച്ചെന്നാണ് റിപ്പോർട്ടിൽ. പൊതുസമാധാനത്തിന് വിരുദ്ധമായി ടി ജി മോഹൻദാസ് പ്രവർത്തിച്ചു എന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കാലാപാഹ്വാനം നടത്തിയത് ഗുരുതര കുറ്റമാണെന്നും ജാമ്യം അനുവദിച്ചാൽ പ്രതി ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കുമെന്നും റിപ്പോർട്ടിലുണ്ട്. കൂടുതൽ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുണ്ട് എന്നും പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടത് അനിവാര്യമാണെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം മൊബൈൽ ഫോൺ, ഹാർഡ് ഡിസ്ക്ക്, മോഡം എന്നിവയാണ് പൊലീസ് ടി ജി മോഹൻദാസിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്.
ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ കടുത്ത അധിക്ഷേപമാണ് ആർഎസ്എസ് വക്താവ് നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. എന്നാൽ പ്രതിക്കെതിരെ നടപടിയെടുക്കാൻ പൊലീസും സർക്കാരും ആദ്യം തയ്യാറായില്ല. എന്നാൽ പ്രതിഷേധം ശക്തമായതോടെയാണ് ടി ജി മോഹൻദാസിനെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പൊലീസ് തയ്യാറായത്.







