രാജ്യത്ത് പാചകവാതകത്തിന് (LPG) ക്ഷാമമുണ്ടെന്ന പ്രചരണങ്ങള്‍ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി .പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ പാചകവാതക വിതരണത്തില്‍ തടസ്സമുണ്ടെന്ന വാർത്തകള്‍ അദ്ദേഹം നിഷേധിച്ചു. കുറഞ്ഞ തോതിലുള്ള നിയന്ത്രണങ്ങള്‍ മാത്രമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പാചകവാതക ലഭ്യത ഉറപ്പാക്കാൻ ഓയില്‍ കമ്പനികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം കഴിഞ്ഞ ദിവസവും വിളിച്ചുചേർത്തിരുന്നു. രാജ്യം വലിയ പ്രതിസന്ധി നേരിടുന്നു എന്നത് വ്യാജ പ്രചരണം മാത്രമാണ്.അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ പോലും പാചകവാതകത്തിന്റെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. സമാനമായ ക്രമീകരണങ്ങള്‍ മാത്രമാണ് ഇന്ത്യയിലുമുള്ളത്. ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന രീതിയില്‍ വ്യാജവാർത്തകള്‍ നിർമ്മിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പശ്ചിമേഷ്യൻ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍ വിപണിയില്‍ എല്‍പിജി ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് ഉപഭോക്താക്കളുടെ പരാതി. ആവശ്യത്തിന് സിലിണ്ടറുകള്‍ ലഭ്യമാകാത്ത സാഹചര്യം തുടർന്നാല്‍ ഭക്ഷണസാധനങ്ങള്‍ക്ക് വില വർദ്ധിപ്പിക്കേണ്ടി വരുമെന്ന് ഹോട്ടല്‍ ഉടമകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്











