തൃശ്ശൂർ: കേരളത്തിൽ സർക്കാർ ജീവനക്കാർ തൊഴിലിടങ്ങളിൽ നടത്തിയ സാമ്പത്തികത്തട്ടിപ്പിൽ പണം തിരിച്ചു പിടിക്കുന്നതിൽ മെല്ലെപ്പോക്കെന്ന് റിപ്പോർട്ട്. ഇത്തരത്തിൽ 22 കോടി രൂപയാണ് തിരിച്ചുപിടിക്കാനുള്ളത്.37 തട്ടിപ്പുകളിൽ റിക്കവറിക്ക് കോടതി ഉത്തരവായെങ്കിലും തുടർനടപടിയുണ്ടായില്ല. ഒക്ടോബർ ഒൻപതിന് നിയമസഭയിൽ വെച്ച സിഎജി റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. മൊത്തം 84 തട്ടിപ്പു കേസുകളാണുള്ളത്. ഇതിൽ ജപ്തി നടപടിയെടുക്കാത്ത 12 കേസുകളാണുള്ളത്. ഇവയിൽ ചിലത് 25 മുതൽ 50 വർഷം വരെ പഴക്കമുള്ളതാണ്. 20 മുതൽ 25 വർഷം വരെ പഴക്കമുള്ള 15 കേസുകളിലും നടപടിയുണ്ടായിട്ടില്ല. 2019 മുതൽ 2024 വരെ നടത്തിയ 17.82 കോടിയുടെ 19 തട്ടിപ്പുകളിൽ ഒന്നിൽപ്പോലും നിയമനടപടിയിലേക്കും കടന്നിട്ടില്ല. ഇതിൽ 10.61 കോടിയുെട 13 തട്ടിപ്പുകളിൽ വകുപ്പുതല നടപടി േപാലും എടുത്തിട്ടില്ല. 20 കേസ് കോടതിയുടെ പരിഗണനയിലാണ്.വകുപ്പുതലത്തിൽ ഏറ്റവും കൂടുതൽ റിക്കവറി നടപടി തീരാനുള്ളത് ട്രഷറിയിലാണ്. 14 കേസുകളിൽ നിന്നായി 4.1 കോടി രൂപ തിരിച്ചു പിടിക്കണം. ഏറ്റവും കൂടുതൽ തുക തിരിച്ചുപിടിക്കാനുള്ളത് തദ്ദേശവകുപ്പിലാണ്. 13 കേസുകളിലായി 11.3 കോടി തിരിച്ചു പിടിക്കാനുണ്ട്. സഹകരണവകുപ്പിൽ ഒരു േകസാണുള്ളതെങ്കിലും തുക വലുതാണ്. 2.93 കോടി രൂപ. കൃഷി, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലോട്ടറി, മൈനിങ് ആൻഡ് ജിയോളജി, വനം തുടങ്ങിയ വകുപ്പുകളിലാണ് കൂടുതൽ തട്ടിപ്പും കേസുമുള്ളത്.








