• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, February 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

ലോകത്ത് കേബിള്‍ ടിവി ഉപഭോക്താക്കള്‍ കുത്തനെ കുറയുന്നു; പ്രചാരം ഒടിടി സേവനങ്ങള്‍ക്ക് – റിപ്പോര്‍ട്ട്

cntv team by cntv team
July 18, 2025
in Latest News, National
A A
ലോകത്ത് കേബിള്‍ ടിവി ഉപഭോക്താക്കള്‍ കുത്തനെ കുറയുന്നു; പ്രചാരം ഒടിടി സേവനങ്ങള്‍ക്ക് – റിപ്പോര്‍ട്ട്
0
SHARES
138
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആഗോള തലത്തില്‍ സ്മാര്‍ട് ടിവി സേവനങ്ങള്‍ക്ക് പ്രചാരമേറുന്നതായി പഠനം. അതിന്റെ അനന്തരഫലമെന്നോണം കേബിള്‍ ടിവി, ഓവര്‍ ദി എയര്‍ ടിവി സേവനങ്ങളുടെ ഉപയോഗം വന്‍തോതില്‍ കുറഞ്ഞുവരികയാണെന്നും നീല്‍സെന്‍ ദി ഗേജിന്റെ 2025 മേയിലെ റിപ്പോര്‍ട്ടില്‍ പറയുന്നു,ഇപ്പോഴും പരമ്പരാഗത കേബിള്‍ ടിവി ഉപയോഗിക്കുന്നവരുണ്ട്. ഒന്നിലധികം റിമോട്ടുകള്‍ ഉപയോഗിക്കുന്നതും, എളുപ്പം പഠിച്ചെടുക്കാനാവാത്ത സ്മാര്‍ട് ടിവി റിമോട്ടുകളിലെ നാവിഗേഷനുമെല്ലാം കാരണമാണ് താരതമ്യേന എളുപ്പവും വളരെ നാളായി ശീലമായതുമായ കേബിള്‍ ടിവിയെ തന്നെ ആളുകള്‍ ആശ്രയിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേബിള്‍ ടിവി ഉപയോഗം അതിന്റെ പാരമ്യത്തിലെത്തിയത്. ഇപ്പോഴത് തകര്‍ച്ചയുടെ പാതയിലാണെന്ന് പഠനം വ്യക്തമാക്കുന്നു.നീല്‍സണ്‍ ദി ഗേജിന്റെ മേയിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഓണ്‍ലൈന്‍ സ്ട്രീമിങ് സേവനങ്ങള്‍ക്കാണ് ടിവിയില്‍ കാഴ്ചക്കാര്‍ കൂടുതലുള്ളത്. 44.8 ശതമാനം ഇക്കൂട്ടരാണ്. കേബിള്‍ ടിവിയുടെ കാഴ്ചക്കാര്‍ 24.1 ശതമാനവും ഓവര്‍ ദി എയര്‍ ടിവി സംപ്രേഷണത്തിന് 20.1 ശതമാനം കാഴ്ചക്കാരുമാണുള്ളത്.കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി കേബിള്‍ ടിവി സേവനദാതാക്കളുടെ വിപണിവിഹിതം ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ ട്രെന്‍ഡിന് മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.റിപ്പോര്‍ട്ട് അനുസരിച്ച് സ്ട്രീമിങ് സേവനങ്ങളില്‍ യൂട്യൂബ്, നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നീ, പ്രൈം വീഡിയോ തുടങ്ങിയവയാണ് മുന്നില്‍ഇന്ത്യയിലും സമാനമായ പ്രവണതയാണുള്ളത്. ഇന്ത്യയിലെ പേ ടിവി ഉപഭോക്താക്കളുടെ എണ്ണം 2018ല്‍ 15.1 കോടി ഉണ്ടായിരുന്നത് 2024 ആയപ്പോഴേക്കും 11.1 കോടിയായി കുറഞ്ഞുവെന്നാണ് ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ടിവി ഫെഡറേഷനും അക്കൗണ്ടിങ് കമ്പനിയായ ഇവൈ യും ചേര്‍ന്ന് പുറത്തുവിട്ട 2025 ജൂണിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2030-ഓടെ ഇത് 7.1 കോടിയെത്തുമെന്നാണ് അനുമാനം. നഗരപ്രദേശങ്ങളിലും യുവാക്കള്‍ക്കിടയിലും പരമ്പരാഗത ടിവിയേക്കാള്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത ഉപഭോഗം വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ സാഹചര്യം തിരിച്ചറിഞ്ഞ് പല സേവനദാതാക്കളും പരമ്പരാഗത കേബിള്‍ ടിവി സേവനങ്ങള്‍ക്ക് പകരം ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് സ്ട്രീമിങ് മേഖലകളിലേക്ക് മാറുകയാണ്. ചിലര്‍ പരമ്പരാഗത സേവനങ്ങള്‍നിര്‍ത്തുകയാണെന്ന് ടെക്ക് ന്യൂസ് വേള്‍ഡ് വെബ്‌സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്താണ് ഈ മാറ്റത്തിന് കാരണം ?

അടിസ്ഥാനപരമായി അതിവേഗമുള്ള സാങ്കേതികവിദ്യാ രംഗത്തെ പുരോഗതി തന്നെയാണ് കേബിള്‍ ടിവി സേവനങ്ങളെ ബാധിച്ചത്. ഇതിന് പുറമെ കേബിള്‍ ടിവി സേവനദാതാക്കളുടെ വ്യവസായ മോഡലും അവര്‍ക്ക് കാലാന്തരത്തില്‍ തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഉപഭോക്താക്കളും സേവനദാതാവും മാത്രമുള്ള ടൂ പാര്‍ട്ടി വ്യവസായ മോഡലിന് പകരം ഉപഭോക്താവും ഉള്ളടക്ക ദാതാക്കളും (ചാനലുകള്‍) കേബിള്‍ കമ്പനികളും ഉള്ള ത്രീ പാര്‍ട്ടി സിസ്റ്റമാണ് കേബിള്‍ കമ്പനികള്‍ പിന്തുടര്‍ന്നുവന്നത്.ടൂപാര്‍ട്ടി മോഡലില്‍ ഉപഭോക്താവും സേവനദാതാവും തമ്മിലുള്ള നേരിട്ടുള്ള ബന്ധം സാധ്യമാവുകയും സേവനങ്ങളുടെ അഭിപ്രായങ്ങള്‍ നേരിട്ട് ശേഖരിച്ച് സേവനം മെച്ചപ്പെടുത്താനും മാറ്റങ്ങള്‍ വരുത്താനും സാധിക്കും. എന്നാല്‍ ത്രീ പാര്‍ട്ടി മോഡലില്‍ കേബിള്‍ ടിവി സേവനദാതാക്കള്‍ വെറും ഇടനിലക്കാര്‍ ആയി മാത്രം മാറി. അവര്‍ കേവലം മറ്റുള്ളവരുടെ ഉള്ളടക്കങ്ങള്‍ ഉപഭോക്താക്കളിലേക്ക എത്തിക്കുന്നവര്‍ മാത്രമായി മാറി. സ്വയം ഉള്ളടക്കം നിര്‍മിക്കാതിരുന്നതിനാല്‍ ഉള്ളടക്കം നിര്‍മിക്കുന്നവര്‍ക്കുമേല്‍ അവര്‍ക്ക് നിയന്ത്രണം ഇല്ലാതായി. നിരക്കുകളുടെ കാര്യത്തിലും ചാനലുകളുടെ കാര്യത്തിലും മെച്ചപ്പെട്ട സേവനത്തിന്റെ കാര്യത്തിലും ഉപഭോക്താക്കളില്‍ നിന്ന് ആവശ്യമുയര്‍ന്നപ്പോള്‍ അതിനോട് ഒരു പരിധിവിട്ട് പ്രതികരിക്കാന്‍ കേബിള്‍ ടിവി ഉപഭോക്താക്കള്‍ക്ക് സാധിക്കാതെവന്നു. കാരണം നിരക്കുകളും ഉള്ളടക്കങ്ങളുടെ ഗുണമേന്മയുമെല്ലാം നിശ്ചയിച്ചിരുന്നത് ചാനലുകളാണ്.കേബിള്‍ ടിവി നിരക്കുകള്‍ വര്‍ധിച്ചതും ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണമായി. തുടക്കത്തില്‍ ചെറുകിട സേവനദാതാക്കളാണ് ഉണ്ടായിരുന്നതെങ്കില്‍, പിന്നീട് വന്‍കിട കമ്പനികള്‍ ഈ മേഖലയിലേക്ക് കടന്നുവന്നു. ഇതോടെ നിരക്കുകള്‍ ക്രമേണ വര്‍ധിക്കാനും തുടങ്ങി. ചാനലുകളുടെ എണ്ണവും കുറഞ്ഞു. ഇതോടെയാണ് ലാഭകരമായ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഉപഭോക്താക്കള്‍ നീങ്ങിയത്.ഉപഭോക്താക്കള്‍ക്ക് എന്ത് ഉള്ളടക്കം എത്തിക്കണം എന്നതില്‍ നെറ്റ്ഫ്‌ളിക്‌സ്, പ്രൈം വീഡിയോ പോലുള്ള സേവനങ്ങള്‍ക്ക് ഇന്ന് സമ്പൂര്‍ണ നിയന്ത്രണാധികാരമുണ്ട്. കാലത്തിനനുസരിച്ച് ആധുനിക വത്കരിച്ചില്ലെങ്കില്‍ പരമ്പാഗത കേബിള്‍ ടിവി കമ്പനികള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related Posts

സർവീസിലുള്ളവർക്ക് നിയന്ത്രണം; സിവിൽ സർവീസ് പരീക്ഷയിൽ സുപ്രധാന മാറ്റങ്ങൾവരുത്തി യുപിഎസ്‌സി
National

സർവീസിലുള്ളവർക്ക് നിയന്ത്രണം; സിവിൽ സർവീസ് പരീക്ഷയിൽ സുപ്രധാന മാറ്റങ്ങൾവരുത്തി യുപിഎസ്‌സി

February 11, 2026
6
നിങ്ങൾ ഒരു വനിതാ അഭിഭാഷകയല്ലേ, എന്തിനാണ് ഈ ഭാഷ ഉപയോഗിക്കുന്നത്; ദീപ ജോസഫിനെ കുടഞ്ഞ് സുപ്രീംകോടതി
National

നിങ്ങൾ ഒരു വനിതാ അഭിഭാഷകയല്ലേ, എന്തിനാണ് ഈ ഭാഷ ഉപയോഗിക്കുന്നത്; ദീപ ജോസഫിനെ കുടഞ്ഞ് സുപ്രീംകോടതി

February 11, 2026
164
ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം
National

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

February 11, 2026
52
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം
National

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

February 10, 2026
108
‘സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ല; വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കും’; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
National

‘സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ല; വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കും’; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

February 6, 2026
119
ആദായ നികുതി കേസിൽ വിജയിക്ക് തിരിച്ചടി: ഒന്നരക്കോടി പിഴ അടയ്ക്കണം
National

ആദായ നികുതി കേസിൽ വിജയിക്ക് തിരിച്ചടി: ഒന്നരക്കോടി പിഴ അടയ്ക്കണം

February 6, 2026
63
Next Post
2023-24 സാമ്പത്തിക വർഷം BCCI വരുമാനം 9,741.7 കോടി രൂപ; IPLൽ മാത്രം നേടിയത് 5,761 കോടി

2023-24 സാമ്പത്തിക വർഷം BCCI വരുമാനം 9,741.7 കോടി രൂപ; IPLൽ മാത്രം നേടിയത് 5,761 കോടി

Recent News

പ്രണയദിനമധുരം പങ്കിടാന്‍ സപ്ലൈകോ; ഫെബ്രുവരി 14 ന് 14 രൂപയ്ക്ക് പഞ്ചസാര നൽകും

പ്രണയദിനമധുരം പങ്കിടാന്‍ സപ്ലൈകോ; ഫെബ്രുവരി 14 ന് 14 രൂപയ്ക്ക് പഞ്ചസാര നൽകും

February 11, 2026
46
‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

February 11, 2026
32
സർവീസിലുള്ളവർക്ക് നിയന്ത്രണം; സിവിൽ സർവീസ് പരീക്ഷയിൽ സുപ്രധാന മാറ്റങ്ങൾവരുത്തി യുപിഎസ്‌സി

സർവീസിലുള്ളവർക്ക് നിയന്ത്രണം; സിവിൽ സർവീസ് പരീക്ഷയിൽ സുപ്രധാന മാറ്റങ്ങൾവരുത്തി യുപിഎസ്‌സി

February 11, 2026
6
സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ആശ്വാസം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ 2026 ഏപ്രിൽ വരെ സമയം

സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ആശ്വാസം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ 2026 ഏപ്രിൽ വരെ സമയം

February 11, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025