തൃശൂര്‍: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 3,58,000 രൂപയാണ് ഇത്തരത്തില്‍ പ്രതി കൈക്കലാക്കിയത്. ഈ പണം തിരികെ ചോദിച്ചെങ്കിലും പ്രതി നല്‍കാന്‍ തയ്യാറായില്ല. ഇതുകൂടാതെ പ്രതിയും മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ പറ്റി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പരാതികാരിയുടെ കരണത്തടിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. കൂളിമുട്ടം ആല്‍ സ്വദേശി മണലിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് സിദ്ദിഖാണ് അറസ്റ്റിലായത്. മതിലകം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജി, എസ്‌ഐമാരായ അനു, എ പ്രജീഷ്, എഎസ്‌ഐ അസ്മാബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻ്റ് ചെയ്തു.