എടപ്പാൾ:കണക്കനാര്‍ പുരസ്കാരത്തിന്
വിനോദ് വെളളാളൂര്‍ അര്‍ഹനായി.ഗായകന്‍ ,വാദ്യകലാകാരന്‍ ,നാടന്‍കലാ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്ഥനായ വിനോദ് വെള്ളാളൂര്‍ മുപ്പത് വര്‍ഷത്തിലേറെയായി കലാരംഗത്ത് തന്റെ മികവ് തെളിയിക്കുകയാണ്.സ്കൂള്‍ പഠനകാലത്ത് പാരമ്പര്യ വാദ്യോപകരണങ്ങളും അനുഷ്ഠാന വേഷങ്ങളും ചെയ്തു കൊണ്ടാണ് വിനോദ് കലാരംഗത്തേക്ക് ചുവട് വെക്കുന്നത്. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി ഗാനമേള വേദികളില്‍ സുപരിചിതനായ ഈ പാട്ടുകാന്‍ ഇതിനോടകം നൂറുകണക്കിന് ഗാനമേള വേദികളില്‍ പാട്ടുകള്‍ പാടി ആസ്വാദകരുടെ മനം കീഴടക്കിയിട്ടുണ്ട്.എല്ലാ തരത്തിലുളള പാട്ടുകളും വഴങ്ങുമെന്നതാണ് ഇദ്ദേഹത്തിന്‍റെ പ്രത്യേകത.കൂടാതെ വാദ്യോപകരണമായ ചെണ്ടയിലും കരിങ്കാളിയും തെയ്യവുമടക്കമുളള അനുഷ്ഠാന കലകളിലും ഈ കലാകാരന്‍ സുപരിചിതനാണ്.വെളളാളൂര്‍ കനല്‍ കലാലയം പ്രവര്‍ത്തകന്‍ കൂടിയായ വിനോദ് നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.1200 മേടം മുപ്പത് ( മെയ് 13 ന്)ആഘോഷത്തിന്‍റെ ഭാഗമായാണ് പറക്കുളം ‘ചേക്കോട് ‘ നടക്കുന്ന നാട്ടുകലാകാര സദസ്സില്‍ കണക്കനാര്‍ പുരസ്കാരം നല്‍കി വിനോദ് വെളളാളൂരിന് ആദരവ് ഒരുക്കുന്നത്