കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് പിടിയിലായ ഫായിസിന്റെ വയറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ സ്കാനിങ്ങിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇന്നലെ ഭാര്യക്കും കുഞ്ഞിനുമെതിരെ വധഭീഷണി മുഴക്കിനിൽക്കെ പൊലീസ് പിടിയിലായ ഇയാൾ എംഡിഎംഎ വിഴുങ്ങുകയായിരുന്നു. ഫായിസിനെ വിദഗ്ധമായ പരിശോധനയ്ക്ക് വിധേയമാക്കും എന്ന് പോലീസ് പറഞ്ഞു. നാലുദിവസം മുമ്പാണ് ഫായിസ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് ഫായിസെന്ന് നാട്ടുകാർ പറഞ്ഞു.അതേസമയം, തിരുവനന്തപുരം മലയിൻകീഴ് എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയിൽ. മലയിൻകീഴ് അണപ്പാട് സ്വദേശിയായ അർജുനാണ് പിടിയിലായത്. 44 ഗ്രാം എംഡിഎംഎയും കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി. വില്പന നടത്തുന്നതിനിടയിലാണ് എക്സൈസിന്റെ പിടിയിലായത്. പിടികൂടിയത് രണ്ട് ലക്ഷം രൂപ വിലവരുന്ന ലഹരി വസ്തുക്കൾ എന്ന് എക്സൈസ് വ്യക്തമാക്കി.