ചങ്ങരംകുളം:ഉടുക്കുപാട്ട് രംഗത്ത് 45വർഷം ജീവിത സപര്യയായി കൊണ്ടുനടന്ന ആലങ്കോട് ഗംഗാധരൻ നായർക്ക് ആലങ്കോട് വിളക്ക് സംഘത്തിലെ സഹപ്രവർത്തകരും ശിഷ്യന്മാരും ചേർന്ന് അദ്ദേഹത്തിന്റെ വസതിയിൽ വച്ച് പൊന്നാടയും 10001 രൂപയും നൽകി ആദരിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹം കലയുടെ രംഗത്ത് നിന്നും മാറി നിൽക്കുകയാണിപ്പോൾ. ഉടുക്കുപാട്ട് മാത്രമല്ല ആ കലാകാരനിൽ അന്തർലീനമായത്. മേളം,തായമ്പക,തിരി ഉഴിച്ചിൽ,പാനപ്പാട്ട്,കനൽച്ചാട്ടം എന്നിവയും മെയ്‌വഴക്കത്തോടെ ചെയ്തിരുന്ന അദ്ദേഹത്തിന് പകരക്കാരൻ ഇല്ല
സാവിത്രിയമ്മ ഭാര്യയും സന്തോഷ് ആലംകോട്, അജിത് സോപാനം, ആതിര എന്നിവർ മക്കളുമാണ്. അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ആലങ്കോട് രാമകൃഷ്ണൻ നായർ, പത്മനാഭൻ നായർ, ശിഷ്യന്മാരായ അരവിന്ദാക്ഷൻ,ഉണ്ണികൃഷ്ണൻ,സുരേഷ്,മണികണ്ഠൻ,അനിൽകുമാർ,ഉണ്ണികൃഷ്ണൻ,ശിവദാസൻ,ബാബു,റെനീഷ്,ശിവദാസൻ,സുജീഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.