തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ വിൽപന 56 ലക്ഷം കവിഞ്ഞു. പുറത്തിറങ്ങി 50 ദിവസം കൊണ്ട് നടന്നത് റെക്കോഡ് വിൽപനയാണ്. ഇതുവരെ 56,67,570 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. നറുക്കെടുപ്പിന് ഇനി 9 ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. പതിവുപോലെ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുള്ളത്. ജില്ലയിൽ 10,66,720 ടിക്കറ്റുകൾ വിറ്റതായി കണക്കുകൾ പറയുന്നു.ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ജൂലൈ 28-നാണ് നിർവഹിച്ചത്. ടിക്കറ്റ് വില 500 രൂപയാണ്. ഈ മാസം 27 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നറുക്കെടുപ്പ് നടക്കും.സമ്മാന ഘടനഒന്നാം സമ്മാനം: 25 കോടി രൂപരണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്മൂന്നാം സമ്മാനം: 50 ലക്ഷം രൂപ വീതം 20 പേർക്ക്നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പരമ്പരകൾക്ക്അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പരമ്പരകൾക്ക്കേരളത്തിൽ നിന്നുള്ളവർ മാത്രമല്ല, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഓണം ബംപറിനോട് വലിയ താൽപര്യമുണ്ട്. രണ്ട് തവണയാണ് കേരളത്തിന് പുറത്തുള്ളവർക്ക് ഓണം ബംപർ സമ്മാനം ലഭിച്ചിട്ടുള്ളത്.











