മാസത്തിലെ അവസാന വ്യാപാരദിനമായ വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെയുള്ള ഇടപാടുകളില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ വില്‍പ്പന സമ്മര്‍ദം രൂക്ഷമാകുകയായിരുന്നു. വ്യാപാരം ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിഫിറ്റി 50 സൂചിക 22433ല്‍ ഇടിഞ്ഞ് 22249ല്‍ എത്തി. 1.20 ശതമാനത്തിലധികം നഷ്ടമാണ് രേഖപ്പെടുത്തിയത്. രണ്ടു മണിക്കൂറിനുള്ളിൽ ബിഎസ്ഇ സെന്‍സെക്സ് ആകട്ടെ 1000 പോയന്റ് ഇടിഞ്ഞ് 73626ല്‍ എത്തി. ബാങ്ക് നിഫ്റ്റി സൂചികയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ശതമാനം നഷ്ടം രേഖപ്പെടുത്തി 48161 എന്ന നിലയിലെത്തി. എല്ലാ മേഖലകളിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐടി, ടെക്, ഓട്ടോ, ടെലികോം മേഖലയ്ക്കാണ് ഏറ്റവും അധികം തിരിച്ചടി നേരിട്ടത്. മുന്‍നിര സൂചികകളേക്കാള്‍ വിപണിയില്‍ വില്‍പ്പന സമ്മര്‍ദം അനുഭവപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ വ്യാപാരം ആരംഭിച്ചപ്പോള്‍ ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. അതേസമയം, ബിഎസ്ഇ മിഡ്-ക്യാപ് സൂചിക രണ്ട് ശതമാനത്തിലനടുത്താണ് നഷ്ടം നേരിട്ടത്. പതഞ്ജലി ഫുഡ്‌സ്, ഗ്രാനൂള്‍സ് ഇന്ത്യ, ആദിത്യ ബിര്‍ള റിയല്‍ എസ്റ്റേറ്റ്, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ്, റെഡിംഗ്ടണ്‍ എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. കെഇഐ ഇന്‍ഡ്‌സ്ട്രീസ്, സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി, പോളികാബ് ഇന്ത്യ, ഐഇഎക്‌സ്, ആര്‍ആര്‍ കാബല്‍, കോള്‍ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികള്‍ ശക്തമായ വാങ്ങലുകള്‍ക്ക് സാക്ഷ്യം വഹിച്ചു.