'ആരോപണത്തിന് പിന്നിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ': ബാബുരാജ്

CKMNEWS
0


കൊച്ചി: തനിക്കെതിരായ ആരോപണത്തിനു പിന്നിൽ സിനിമാ മേഖലയിലുള്ളവർ തന്നെയാണെന്ന് നടൻ ബാബുരാജ്. അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താൻ എത്തുമെന്ന് കരുതിയാണ് ഇത്തരം ആരോപണമെന്നും ബാബുരാജ് പറഞ്ഞു. തന്റെ റിസോർട്ടിൽ ജീവനക്കാരിയായിരുന്ന യുവതിയാണ് ആരോപണം ഉന്നയിച്ചതെന്ന് സംശയിക്കുന്നുവെന്നും ഇവരുടെ അക്കൗണ്ട് പരിശോധിക്കണമെന്നും ബാബുരാജ് പറഞ്ഞു. പരാതിക്കാരി സിനിമാക്കാരിയല്ല. അവര്‍ ആരാണെന്ന് അറിയണം. പണം നല്‍കി സ്വാധീനിച്ച് ഉയര്‍ത്തിയ ആരോപണമാണിതെന്നും ബാബുരാജ്.

ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റാണ് രം​ഗത്ത് വന്നത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചുവെന്നും ഇവിടെ വെച്ച് പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. മലയാളത്തിൽ എല്ലാ നടൻമാരോടും നല്ല ബന്ധമുള്ള ബാബുരാജ് വിചാരിച്ചാൽ സിനിമയിൽ അവസരം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. ആലുവയിലെ വീട്ടിലെത്തിയാൽ തിരക്കഥാകൃത്ത് അടക്കമുള്ളവരുമായി സംസാരിച്ച് മെച്ചപ്പെട്ട റോൾ തരാമെന്ന് പറഞ്ഞാണ് വിളിച്ചത്. താൻ എത്തുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. തന്നോട് ഒരു മുറിയിൽ വിശ്രമിക്കാൻ പറഞ്ഞ് അദ്ദേഹം പോയി. പിന്നീട് വന്ന് വാതിൽ ലോക്ക് ചെയ്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.


ബാബുരാജ് മോശമായി സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പല പെൺകുട്ടികൾക്കും ഇയാളിൽനിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ട്. പലരും കുടുംബജീവിതം നയിക്കുന്നവരായതിനാൽ പരസ്യമായി പറയാൻ ബുദ്ധിമുട്ടുണ്ടെന്നും ജൂനിയർ ആർട്ടിസ്റ്റ് പറഞ്ഞു.


അതേസമയം ലൈംഗികാരോപണത്തെ തുടർന്ന് നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിനു പിന്നാലെ നിലവിൽ ബാബുരാജ് ആണ് ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്.

Post a Comment

0Comments

Post a Comment (0)