വലിയ പോലീസ് സുരക്ഷയില്‍ പെരുമ്പടപ്പ് പുത്തന്‍പള്ളി മഹല്ല് തിരഞ്ഞടുപ്പ് പൂര്‍ത്തിയായി
പുത്തന്‍പള്ളി ജാറം,മഹല്ല്, & ഹോസ്പിറ്റല്‍ ഇനി പ്രതിപക്ഷം ഭരിക്കും
പുത്തന്‍പള്ളി:വലിയ പോലീസ് സുരക്ഷയില്‍ പെരുമ്പടപ്പ് പുത്തന്‍പള്ളി മഹല്ല് കമ്മിറ്റിയുടെ തിരഞ്ഞടുപ്പ് പൂര്‍ത്തിയായി.ഞായറാഴ്ച പകല്‍ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അവസാനിച്ചത്.3000 ത്തോളം മഹല്ല് നിവാസികള്‍ ഉള്ള പുത്തന്‍പള്ളി ജാറം ഹോസ്പിറ്റല്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയെ ആണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്.11 സീറ്റുകളിലേക്ക് മൂന്നു മുന്നണികളും ഒരു സ്വതന്ത്രനും അടക്കം 28 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.ആകെയുള്ള 2965 വോട്ടുകളില്‍ 1761 വോട്ടാണ് പോൾ ചെയ്തത്.
അന്തിമ തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ
ആകെ 11സീറ്റില്‍
ഭരണപക്ഷമായ മഹല് ഐക്യവേദിക്ക് 5 സീറ്റും പ്രതിപക്ഷമായിരുന്ന
മഹല് സംരക്ഷണ സഖ്യം മുന്നണിക്ക് 6 സീറ്റും ലഭിച്ചു.മൂന്നാം മുന്നണി ആയി മത്സരിച്ച ഭരണഘടന സംരക്ഷണ സമിതിക്കും,സ്വതന്ത്രനും സീറ്റുകള്‍ ഒന്നും ലഭിച്ചില്ല.
ഇതോടെ ഭരണപക്ഷത്തെ പിന്തള്ളി 6 സീറ്റുമായി പ്രതിപക്ഷ മുന്നണി അടുത്ത 3 വർഷത്തേക്കുള്ള പുത്തൻപള്ളി ജാറം ഹോസ്പിറ്റൽ ഭരണം ഭരണപക്ഷത്തിൽ നിന്നും പിടിച്ചെടുത്തു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സുരക്ഷയാണ് തിരഞ്ഞെടുപ്പ് സ്ഥലത്ത് ഒരുക്കിയിരുന്നത്.ഇതിനിടെ ചെറിയ തോതില്‍ സംഘര്‍ഷം ഉടലെടുത്തെങ്കിലും പോലീസ് ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു