പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ന്യൂസിലാന്റിന്. ഫൈനലിൽ ഇന്ത്യയെ 8 വിക്കറ്റിന് പരാജയപ്പെടുത്തി
സതാംപ്ടണ്‍: ഇന്ത്യയെ പരാജയപ്പെടുത്തി പ്രഥമ ഐ.സി.സി ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് കിരീടം ന്യൂസിലാന്‍ഡ് സ്വന്തമാക്കി. മഴ രസംകൊല്ലിയായ എത്തി റിസര്‍വ് ദിനത്തിലേക്ക് നീണ്ട മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു കിവീസിന്റെ വിജയം.
രണ്ടാമിന്നിംഗ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 53 ഓവറില്‍ 139 റണ്‍സ് എന്ന വെല്ലുവിളി 45.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. . ഓപ്പണര്‍മാരായ ടോം ലാഥമിന്റെയും (9) ഡെവോണ്‍ കോണ്‍വെയുടെയും (19) വിക്കറ്റുകളാണ് കീവീസിന് നഷ്ടമായത് അശ്വിനായിരുന്നു വിക്കറ്റ്. ക്യാപ്ടന്‍ വില്ല്യംസണും (52*) റോസ് ടെയ്‌ലറും (47*) പുറത്താകാതെ നിന്നു. രണ്ട് ഇന്നിംഗ്സിലുമായി ഏഴു വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസനാണ് ഇന്ത്യയെ തകര്‍ത്തത്.
ഒന്നാം ഇന്നിംഗിസ്ല്‍ ഇന്ത്യ 217 റണ്‍സിന് ആള്‍ ഔട്ടായിരുന്നു, കീവിസിനെ 249 റണ്‍സിനും ഇന്ത്യ പുറത്താക്കി. 32 റണ്‍സായിരുന്നു കീവിസിന്റെ ലീഡ്. രണ്ടാമിന്നിംഗ്‌സില്‍ ഇന്ത്യ വെറും 170 റണ്‍സിന് പുറത്തായി. 41 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് ഒഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല