ബഹ്റൈനിൽ നിന്നുള്ള 184 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ എത്തി
കരിപ്പൂർ: ഓപ്പറേഷൻ വന്ദേഭാരത് മിഷന്റെ ഭാഗമായി
മൂന്നമത്തെ വിമാനം ബഹ്റൈനിൽ നിന്നും കരിപ്പൂരിൽ എത്തി. ഇന്ന് പുലർച്ചെ 12:45 നാണ് ബഹ്റൈനിൽ നിന്ന് കോവിഡ് ഭീതി കാരണം നാട്ടിലേക്ക് മടങ്ങിയ
പ്രവാസികളുമായുള്ള വിമാനം കരിപ്പൂരിൽ എത്തിയത്.
കുടുങ്ങി കിടന്ന 183 പ്രവാസി മലയാളികളും ഒരു ഒരു ഗോവ സ്വദേശിയടക്കം 184 യാത്രക്കാരാരുമായി എയർ ഇന്ത്യ എക്സ്പ്രസ് 474 വിമാനമാണ് കരിപ്പൂരിൽ പറന്ന് ഇറങ്ങിയത്.
ഇന്നലെ എത്തിയതിൽ ഏറ്റവും കൂടുതൽ യാത്രക്കാർ കോഴിക്കോട് ജില്ലക്കാരാണ്.
മലപ്പുറം ജില്ലയിൽ നിന്ന് 27 പേരും വിമാനത്തിൽ ഉണ്ടായിരുന്നു.
അതെ സമയം വിമാനത്തിൽ എത്തിയ 184
പേരെ 20 പേര് അടക്കുന്ന ഗ്രുപ്പുകൾകളാക്കി സാമൂഹിക അകലം പാലിച്ചു കൊണ്ട് വിമാനത്തിൽ നിന്ന് പുറത്തിറക്കി.
തുടർന്ന് മുഴുവന്‍ യാത്രക്കാരേയും എയ്‌റോ ബ്രിഡ്ജില്‍വച്ചുതന്നെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കി.
തുടർന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കോവിഡ് - കോറന്റൈന്‍ ബോധവത്ക്കരണ ക്ലാസ് നല്‍കിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവര ശേഖരണം നടത്തി. തുടര്‍ന്ന് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനഎന്നിവയ്ക്കു ശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിനു പുറത്തിറങ്ങിയത്.
എന്നാൽ ഇന്നലെ നടത്തിയ പരിശോധനയിൽ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് നാല് പേരെ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ ആംബുലന്‍സുകള്‍ കൊണ്ടുവന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി . മറ്റു നാല് പേരെയും ആരോഗ്യ പ്രശ്നങ്ങളാൽ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി . എന്നാൽ തിരിച്ചു എത്തിയ 92 പേരേയാണ് വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കിയത് . ഇതിൽ മലപ്പുറം ജില്ലയിൽ നിന്ന് തിരിച്ചെത്തിയ പ്രവാസികളെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ അതാത് ജില്ല നിശ്ചയിച്ച കോവിഡ് കെയർ സെൻറികളിലേക്കുമാണ് മാറ്റിയത്.
അതെ സമയംഗർഭിണികൾ കുട്ടികൾ വയോധിക്കർ തുടങ്ങിയ 85 പേരെ വീടുകളിലേക്കും നിരീക്ഷണത്തിന് അയച്ചു
ഇവർ പ്രത്യേക നിരീക്ഷണത്തിൽ പൊതു സമ്പർക്കം ഇല്ലാതെ വിടുകളിൽ കഴിയണം.