19 April 2024 Friday

വൈഗയുടെ കൊലപാതം:ദുരൂഹതകളും ചോദ്യങ്ങളും ഇനിയും ബാക്കി

ckmnews

വൈഗയുടെ കൊലപാതം:ദുരൂഹതകളും ചോദ്യങ്ങളും ഇനിയും ബാക്കി


കൊച്ചി: കൃത്യമായ ആസൂത്രണത്തോടെയാണ് വൈഗയെ സനുമോഹൻ കൊലപ്പെടുത്തിയത്. സനുമോഹൻ പിടിയിലായെങ്കിലും നിരവധി സംശയങ്ങൾ ബാക്കിയാണ്.  കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. തന്റെ മരണശേഷം മകളെ ഒറ്റയ്ക്കാക്കാൻ  താല്പര്യം ഇല്ലാതിരുന്ന അച്ഛനായിരുന്നു സനു മോഹൻ.  എന്നാൽ ആത്മഹത്യ ചെയ്യാനുള്ള തീരുമാനം മകളുടെ മരണശേഷം മാറ്റി.മരിക്കാൻ തീരുമാനിച്ച ഒരാൾ, അതിനു ശ്രമിക്കാതെ വലിയ തുകയുമായി സംസ്ഥാനം വിട്ടത് എന്തിനെന്ന ചോദ്യത്തിന് മറുപടി തേടുകയാണ് പൊലീസ്. ഈ തുക എവിടെപ്പോയെന്നു ചോദിച്ചപ്പോൾ കുറെ പോക്കറ്റടിച്ചു പോയെന്നായിരുന്നു മറുപടി. ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും പരസ്പരവിരുദ്ധമായ മൊഴികൾ നൽകുന്ന ഇയാൾ പോലീസിനെ വട്ടം കറക്കുകയാണ്. പറയുന്ന കാര്യങ്ങൾ പിന്നീടുള്ള ചോദ്യം ചെയ്യലിൽ മാറ്റി പറയുകയാണ് പതിവ്.  എന്നാൽ ഇയാൾ മാറ്റി പറയാത്ത ഒരേ ഒരു കാര്യം തൻറെ മകളുടെ കൊലപാതകം, അത് ചെയ്തത് താൻ തന്നെയാണ് എന്നതാണ്.താൻ ഒളിച്ചോടിയത് അല്ല എന്നാണ് സനു മോഹന്റെ വാദം.  മരിക്കാൻ തന്നെ തീരുമാനിച്ച് ഇറങ്ങിയതാണ്. അതിനു വേണ്ടി ശ്രമിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞില്ല. ഒളിച്ചോടാൻ തനിക്ക് ആകുമായിരുന്നില്ല എന്നും ഇയാൾ പറയുന്നു. എന്നാൽ സനു മോഹനന്റെ യാത്രാ വിവരങ്ങൾ ശേഖരിച്ച പോലീസ് വ്യക്തമാക്കുന്നത് കടന്നുകളയാൻ ഇയാൾ ശ്രമിച്ചിരുന്നു എന്ന് തന്നെയാണ്. ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ  സാമ്പത്തിക ബുദ്ധിമുട്ട് മൂലം നടന്നില്ല.  കാർ വിറ്റും അല്ലാതെയും ഇയാൾ ശേഖരിച്ച പണം എവിടെപ്പോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്