16 April 2024 Tuesday

പരസ്യ പ്രചാരണം അവസാനിച്ചു; മറ്റെന്നാൾ വിധിയെഴുത്ത്

ckmnews

പരസ്യ പ്രചാരണം അവസാനിച്ചു; മറ്റെന്നാൾ വിധിയെഴുത്ത്


എടപ്പാൾ: ഒരു മാസത്തോളം നടന്ന തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് സമാപനമായി. കൊട്ടിക്കലാശത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ  പ്രധാന കവലകളിലും ടൗണുകളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എങ്കിലും ഗ്രാമ വീഥികളിലൂടെ ചെറിയ തോതിൽ വോട്ട് അഭ്യർത്ഥിച്ച് കൊണ്ടുള്ള പ്രകടനങ്ങൾ നടന്നു. കൊട്ടിക്കലാശത്തിന് നിയന്ത്രണമുണ്ടെങ്കിലും പ്രചാരണാവേശത്തിന് കുറവുണ്ടായില്ല. ദേശീയ നേതാക്കളുള്‍പ്പെടെ കളം നിറഞ്ഞു കളിച്ച പോര്‍ക്കളത്തില്‍ തെരഞ്ഞെടുപ്പ് ചൂട് ഇപ്പോഴും തിളച്ചുമറിയുകയാണ്. അവസാനവട്ട അടിയൊഴുക്കും തങ്ങള്‍ക്കനുകൂലമാക്കാനുളള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും

പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഈസി വാക്കോവര്‍ സൂചന നല്‍കിയ മണ്ഡലങ്ങള്‍ പലതും ഇന്ന് മുന്നണികളുടെ നെഞ്ചിടിപ്പായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയുളള മണിക്കൂറുകള്‍ മുക്കുമൂലകളില്‍ ഓടിയെത്തി വോട്ടുറപ്പിക്കാനുളള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. മറ്റെന്നാളാണ് വേട്ടെടുപ്പ്.