തൃശ്ശൂർ - മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂരിൽ പരിശോധന ശക്തമാക്കി പോലീസും ആരോഗ്യ പ്രവർത്തകരും;
കടവല്ലൂര്‍:ജില്ലാ അതിർത്തികളിൽ ആരോഗ്യ പ്രവർത്തകരുടെ കർശന പരിശോധന. തൃശ്ശൂർ - മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂരിൽ ആരോഗ്യ പ്രവർത്തകർ നടത്തിയ പരിശോധനയിൽ കണ്ണൂർ ജില്ലയിൽ നിന്നും വന്ന 24 വിദ്യാർത്ഥികളെ തിരിച്ചയച്ചു.ശനിയാഴ്ച്ച നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികളെ ആരോഗ്യ വിഭാഗം പ്രവർത്തകർ തിരിച്ചയച്ചത്. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരാണ് വിദ്യാർത്ഥികൾ. റെഡ് സോൺ ആയ മലപ്പുറം ജില്ലയിൽ നിന്നും തൃശ്ശൂർ ജില്ലയിലേക്ക് പ്രവേശിക്കുന്നവരെ പോലീസിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും കർശന പരിശോധക്ക് ശേഷമാണ് തൃശ്ശൂർ ജില്ലയിലേക്ക് കടത്തിവിടുന്നത് .തിരിച്ചയച്ച വിദ്യാർത്ഥികളെ ക്വാന്റയിൽ ചെയ്യാൻ കണ്ണൂർ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകി.തൃശ്ശൂർ ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലെ യാത്രക്കാരെ തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധനയും തുടരുന്നുണ്ട്.പാലക്കാട് ജില്ലാ അതിർത്തിയിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ആറങ്ങോട്ടുകര, പ്ലാഴി എന്നി ഇടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും ഷിഫ്റ്റ് അടിസ്ഥാനത്തിൽ പരിശോധനക്കായ് വിന്യസിച്ചു.വാണിയമ്പാറ, ചെറുതുരുത്തി, വള്ളത്തോൾ നഗൾ ,മലക്കപ്പാറ, തങ്ങൾ പ്പടി, വളയംകുളം എന്നി ഇടങ്ങളിലും പോലീസ് ശക്തമായ പരിശോധനയാണ് നടത്തുന്നത്.