പൊന്നാനിയിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി അഡ്വ. എ.എം. രോഹിത്തിൻ്റെ പ്രചരണ പരിപാടിക്ക് തുടക്കം
പൊന്നാനിയിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി അഡ്വ. എ.എം. രോഹിത്തിൻ്റെ പ്രചരണ പരിപാടിക്ക് തുടക്കം
പൊന്നാനി: രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ നഷ്ടമായിട്ടും, നീതി ലഭിക്കാതെ തലമുണ്ഡനം ചെയ്ത് നീതിക്കായി പോരാടുന്ന അമ്മയുടെ പൊന്നാനിയിലെ സ്വീകരണ യോഗത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ അഡ്വ. എ.എം. രോഹിത് പ്രചരണത്തിന് തുടക്കം കുറിച്ചത്. പൊന്നാനി ബസ് സ്റ്റാൻ്റിൽ പാർട്ടി പ്രവർത്തകർക്കൊപ്പം എത്തിയ സ്ഥാനാർത്ഥി കടകൾ കയറിയും,ബസ് സ്റ്റാൻ്റിലെ പൊതുജനങ്ങളോടും വോട്ടഭ്യർത്ഥിച്ചു. പ്രഖ്യാപനം വന്നയുടൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും കോൺഗ്രസ് നേതാക്കളേയും സന്ദർശിച്ച് അനുഗ്രഹം തേടിയാണ് തിങ്കളാഴ്ച മുതൽ പ്രചരണത്തിനിറങ്ങിയത്. കഴിഞ്ഞ പതിനഞ്ച് വർഷമായി വികസന രംഗത്ത് പിന്നോട്ടടിച്ച പൊന്നാനിയിൽ ഇത്തവണ വിജയം സുനിശ്ചിതമാണെന്നും, യു.ഡി.എഫ് ഒറ്റക്കെട്ടായാണ് രംഗത്തുള്ളതെന്നും രോഹിത് പറഞ്ഞു. തുടർന്ന് കോട്ടത്തറ കണ്ടകുറുമ്പക്കാവ് ക്ഷേത്ര ഊരാളൻ പരമേശ്വര രാജയുടെ ഭാര്യ ഉണ്ണീമകുട്ടി റാണിയുടെ അനുഗ്രഹം തേടിയെത്തി.പൊന്നാനിയിലെ പൗരപ്രമുഖരരെയും കണ്ട് പിന്തുണ തേടി.തുടർന്ന് പൊന്നാനിയിൽ നടന്ന വിളംബര റാലിയിലും പങ്കെടുത്തു.നന്നംമുക്ക് ആലംകോട് പഞ്ചായത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൈകിയിട്ട് ഏഴ് മണിയോടെ ചങ്ങരംകുളത്ത് നല്‍കിയ സ്വീകരണത്തില്‍ നിരവധിപേര്‍ പങ്കെടുത്തു