പത്ത് വർഷത്തിനു ശേഷം പിടികിട്ടാപ്പുള്ളിയെ ചാലിശ്ശേരി പോലീസ് പിടികൂടി
പത്ത് വർഷത്തിനു ശേഷം പിടികിട്ടാപ്പുള്ളിയെ ചാലിശ്ശേരി പോലീസ് പിടികൂടി
ചങ്ങരംകുളം:പത്ത് വർഷമായി പോലീസിനെ കബളിപ്പിച്ച് ഒളിഞ്ഞ് നടക്കുകയായിരുന്ന പിടികിട്ടാപ്പുള്ളി വെള്ളടിക്കുന്ന് മാനംകണ്ടത് വീട്ടിൽ
അബ്ദുൾ അസീസിനെ ചാലിശ്ശേരി പൊലീസ് പിടികൂടി.കോടതിയിൽ വിചാരണക്ക് ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു .ഇടക്കിടെ വീട്ടിൽ വന്നിരുന്ന ഇയാൾ എറണാകുളത്ത് നിന്ന് എത്തിയതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പട്ടാമ്പിയിൽ വെച്ചാണ് പൊലീസിന്റെ പിടിയിലായത്. വീട്ടിൽ നിന്ന് മാറി പട്ടാമ്പിയിലും മറ്റു പ്രദേശങ്ങളിലും ഇയാൾ താമസിച്ചു വന്നിരുന്നത്.ഗാർഹിക പീഢന കേസിലും , അടിപിടി കേസുകളിലും പ്രതിയാണ്.ആലത്തൂർ മജ്സ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.എസ്.എച്ച്.ഒ ശശീന്ദ്രൻ മേലയിൻ്റ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ സജിത്. സി.പി.ഒ നിഷാദ് , സുരേഷ് ബാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.