29 March 2024 Friday

ഡ്രൈവറെ മർദ്ധിച്ച് ഓട്ടോ തകർത്ത കേസിലെ പ്രതി അറസ്റ്റില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടിയത് 16 വര്‍ഷത്തിന് ശേഷം

ckmnews

ഡ്രൈവറെ മർദ്ധിച്ച് ഓട്ടോ തകർത്ത കേസിലെ പ്രതി അറസ്റ്റില്‍ 


ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടിയത് 16 വര്‍ഷത്തിന് ശേഷം


ചാലിശ്ശേരി:ഡ്രൈവറെ മർദ്ധിച്ച് ഓട്ടോ തകർത്ത കേസിൽ ഒളിവില്‍ കഴിഞ്ഞ പ്രതി 16 വര്‍ഷത്തിന് ശേഷം ചാലിശ്ശേരി പോലീസിന്റെ പിടിയിലായി.ഇപ്പോൾചെരിപ്പുരിൽ താമസിക്കുന്ന കുന്നത്ത് എളമക്കര ഹംസ (48)എന്നയാളെയാണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്.ഇയാൾ കുറച്ചു കാലമായി പെരിങ്ങന്നൂരിലെ ഭാര്യവീട്ടിലാണ് താമസം.ഇയാൾ തളിപ്രദേശത്ത് മീൻ കച്ചവടം നടത്തി വരിക യായിരുന്നു.2005 ൽ ചെരിപ്പുർ ജുമാ മസ്ജിദ് കമ്മിറ്റിയെ കുറിച്ചുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഉണ്ടായ സംഘർഷത്തിൽ നാട്ടുകരനായ മുഹമ്മദ് കുട്ടിയെ മർദ്ദിച്ച് അദ്ദേഹം ഓടിച്ച ഓട്ടോ തകർത്തതിന് ഹംസയുൾപ്പെടെ 8 പേർക്കെതിരെ കേസ്സെടുത്തിരുന്നു.മറ്റുള്ളവർ കോടതിയിൽ ഹാജരായി വിചാരണ നേരിട്ടുവെങ്കിലും മേൽവിലാസത്തിലെ ചില സാങ്കേതികതകൾ മൂലം ഹംസ ഒളിഞ്ഞു നടക്കുകയായിരുന്നു.സി.പി.ഒ സുരേഷ് കുമാർ 'നിഷാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.