20 April 2024 Saturday

കേരളത്തിലേക്ക് കുട്ടിക്കടത്ത് വീണ്ടും സജീവമാകുന്നു

ckmnews

തൃശൂര്‍: ഒരിടവേളക്കുശേഷം ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള കുട്ടിക്കടത്ത് സജീവമാകുന്നു. ട്രെയിന്‍ സര്‍വിസ് സജീവമായതോടെയാണ് മതിയായ രേഖകളില്ലാതെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നത്. നിര്‍മാണജോലികളില്‍ സഹായിക്കാനോ വീടുകളില്‍ സഹായിക്കാനോ എന്ന വ്യാജേനയാണ് എത്തിക്കുന്നത്. ഇത്തരത്തില്‍ ബന്ധുക്കളോ രേഖകളോ ഇല്ലാതെ ഝാര്‍ഖണ്ഡില്‍നിന്ന് എത്തിയ പെണ്‍കുട്ടിയടക്കം രണ്ടുപേരെ തൃശൂരില്‍ റെയില്‍വേ സുരക്ഷാസേന പിടികൂടി ചൈല്‍ഡ് ലൈനിനെ ഏല്‍പിച്ചു. ശിശുക്ഷേമസമിതി ജില്ല ഓഫിസില്‍ ഹാജരാക്കിയ ഇവരെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി. ബന്ധുക്കളെ അറിയിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനത്തിലെ ചൈല്‍ഡ് ലൈനിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനുവരിയില്‍ 11 കേസുകളാണ് തൃശൂര്‍ ചൈല്‍ഡ് ലൈനിലെത്തിയത്. ഇതില്‍ ഏറെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ട്രെയിന്‍മാര്‍ഗം എത്തിയ പ്രായപൂര്‍ത്തിയാകാത്തവരാണ്. പെണ്‍കുട്ടികളുടെ എണ്ണവും ഏറെയാണ്.
                                                         
                                                                               ബന്ധുക്കള്‍ ഇല്ലാതെ എത്തുന്ന ഇവര്‍ ലൈംഗികചൂഷണം ഉള്‍പ്പെടെ ചതിക്കുഴികളില്‍ വീഴാറുണ്ട്. ട്രെയിനിറങ്ങുന്നവരില്‍ സംശയംതോന്നുന്ന ചിലരുടെ രേഖകള്‍ റെയില്‍വേ പൊലീസ് ഇടക്ക് പരിശോധിക്കുന്നുവെന്നല്ലാതെ കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ല. ഫെബ്രുവരിയില്‍ അഞ്ചില്‍ കൂടുതല്‍ കേസുകള്‍ ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ഒക്ടോബറില്‍ രണ്ടും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മൂന്നു വീതവും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ ചൈല്‍ഡ്ലൈനില്‍ എത്തിയ രണ്ടു കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തി. അവരെ പ്രത്യേകം പാര്‍പ്പിച്ചിട്ടുണ്ട്.  ആത്മ ഫൗണ്ടേഷന്‍ എന്ന സര്‍ക്കാറിതര സ്ഥാപനമാണ് ചൈല്‍ഡ്ലൈന്‍ കൈകാര്യം ചെയ്യുന്നത്. ഇവിടത്തെ 12 ജീവനക്കാരില്‍ മൂന്നുപേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇതിനാലുണ്ടായ നിയന്ത്രണം ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.