29 March 2024 Friday

കയ്യില്‍ പൈസയില്ലാതെ തൃശ്ശൂര്‍ നിന്ന് മലപ്പുറത്തേക്ക് ഓട്ടോ വിളിച്ച യുവതി കുടുങ്ങി ഡീസല്‍ തീര്‍ന്ന് ഓട്ടോഡ്രൈവര്‍ മണിക്കൂറുകളോളം വലഞ്ഞു:ചങ്ങരംകുളത്ത് നടന്നത് നാടകീയ സംഭവങ്ങള്‍

ckmnews

കയ്യില്‍ പൈസയില്ലാതെ തൃശ്ശൂര്‍ നിന്ന് മലപ്പുറത്തേക്ക് ഓട്ടോ വിളിച്ച യുവതി കുടുങ്ങി


ഡീസല്‍ തീര്‍ന്ന് ഓട്ടോഡ്രൈവര്‍ മണിക്കൂറുകളോളം വലഞ്ഞു:ചങ്ങരംകുളത്ത് നടന്നത് നാടകീയ സംഭവങ്ങള്‍


ചങ്ങരംകുളം:കയ്യില്‍ പൈസയില്ലാതെ തൃശ്ശൂര്‍ സ്റ്റാന്റില്‍ നിന്ന് മലപ്പുറത്തേക്ക് ഓട്ടോ വിളിച്ച യുവതി ഓട്ടോ ഡ്രൈവറെ വലച്ചത് മണിക്കൂറുകളോളം.കഴിഞ്ഞ ദിവസം ഉച്ചയോടെ യാണ് തൃശ്ശൂര്‍ സ്റ്റാന്റില്‍ നിന്ന് കണ്ണൂര്‍ സ്വദേശിനിയായ 27 കാരി ഓട്ടോയില്‍ കയറിയത്.മലപ്പുറത്ത് ബന്ധുവീട്ടില്‍ പോവണമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറിയ യുവതി കയ്യില്‍ 2000 രൂപയാണെന്നും ജൂസ് വാങ്ങി തരണമെന്നും പറഞ്ഞതോടെ വഴിയില്‍ നിര്‍ത്തി ഓട്ടോഡ്രൈവര്‍ ജൂസും വാങ്ങി നല്‍കി.ചങ്ങരംകുളം എത്തിയതോടെ ഓട്ടോയില്‍ ഡീസല്‍ തീര്‍ന്നു.ഓട്ടോ ഡ്രൈവര്‍ ഡീസല്‍ അടിക്കാന്‍ യുവതിയോട് പണം ആവശ്യപ്പെട്ടതോടെയാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.യുവതി ഫോണ്‍ ചെയ്ത് ചങ്ങരംകുളം ടൗണിലിറങ്ങി നടന്ന് നീങ്ങി.സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ടൗണിലെ ഓട്ടോ ഡ്രൈവറും നാട്ടുകാരും ഓട്ടോഡ്രൈവറോട് കാര്യം തിരക്കി.

സംഭവത്തില്‍ പന്തികേട് തോന്നിയതോടെ  യുവതിയെ നാട്ടുകാര്‍ തന്നെ തടഞ്ഞ് നിര്‍ത്തി 

കാര്യങ്ങള്‍ തിരക്കിയതോടെയാണ് യുവതിയുടെ കയ്യില്‍ പണമില്ലെന്നറിയുന്നത്.

ഓട്ടോ ഡ്രൈവര്‍ക്ക് പണം ലഭിക്കില്ലെന്നറിഞ്ഞതോടെ നാട്ടുകാര്‍ തന്നെ യുവതിയെ ചങ്ങരംകുളം സ്റ്റേഷനിലെത്തിച്ചു.ഡീസല്‍ തീര്‍ന്നെന്നും വാടക ലഭിച്ചില്ലെന്നും പറഞ്ഞ് ഓട്ടോ ഡ്രൈവറും സ്റ്റേഷനിലെത്തി.പോലീസുകാര്‍ ചോദ്യം ചെയ്തതോടെ യുവതി കാര്യം പറഞ്ഞു.വീട് കണ്ണൂര്‍ ആണെന്നും എറണാംകുളത്ത് ജോലിക്കിടെ പരിചയപ്പെട്ട വരവൂര്‍ സ്വദേശിയായ യുവാവ് വിവാഹം ചെയ്ത് ഒരു കുട്ടിയുണ്ടെന്നും ഭര്‍ത്താവ് മദ്യപിച്ചെത്തി നിരന്തരം ഉപദ്രവിക്കുന്നത് കൊണ്ട് മലപ്പുറത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോവാന്‍ ഇറങ്ങിയതാണെന്നും അവിടെ എത്തിയതിന് ശേഷം അവരുടെ കയ്യില്‍ നിന്ന് പണം വാങ്ങി ഓട്ടോക്കാരനെ പറഞ്ഞ് വിടാമെന്നുമാണ് ഉദ്ധേശിച്ചതെന്നുമാണ് യുവതി പറഞ്ഞത്.പോലീസ് കണ്ണൂരിലെ വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും ഭര്‍ത്താവിനെ വിളിച്ച് വരുത്തി പറഞ്ഞ് വിടാന്‍ വീട്ടുകാര്‍ പറഞ്ഞതോടെ പോലീസ് തന്നെ ഭര്‍ത്താവിനെ വിളിച്ച് വരുത്തി.ഭര്‍ത്താവിനൊപ്പം പോവാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മര്‍ദ്ധത്തിന് വഴങ്ങി യുവതി ഭര്‍ത്താവിനൊപ്പം തിരിച്ച് പോവുകയും ചെയ്തു.