പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവം പ്രധാന പ്രതിയെ അന്യേഷണ സംഘം കോഴിക്കോട് എത്തിച്ച് തെളിവെടുത്തു കുത്താനുപയോഗിച്ച കത്തി കണ്ടെത്തി
പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവം
പ്രധാന പ്രതിയെ അന്യേഷണ സംഘം കോഴിക്കോട് എത്തിച്ച് തെളിവെടുത്തു കുത്താനുപയോഗിച്ച കത്തി കണ്ടെത്തി
ചങ്ങരംകുളം:പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കോലിക്കരയില്‍ കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രധാന പ്രതിയെ അന്യേഷണ സംഘം കോഴിക്കോട് എത്തിച്ച് തെളിവെടുപ്പ് നടത്തി.പാവിട്ടപ്പുറം സ്വദേശി മുനീബ്(26) കുത്തേറ്റ് മരിച്ച കേസിലെ ഒന്നാം പ്രതി കോലിക്കരയില്‍ താമസിക്കുന്ന ഷമാസ്(21)നെയാണ് തെളിവെടുപ്പിനായി അന്യേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്.താമരശ്ശേരി ചുരം ഒൻപതാം വളവിലെ റോഡരികിലെ പൊന്തക്കാട്ടിൽ നിന്നാണ്
കൊലപ്പെടുത്താനുപയോഗിച്ച കത്തി അന്യേഷണ സംഘം കണ്ടെത്തിയത്.ചങ്ങരംകുളം സിഐ സജീവ് എസ് ഐ ഹരിഹരസൂനു,എസ്ഐ ആന്റോ ഫ്രാൻസീസ്,സിവിൽ പോലീസ് ഓഫീസർമാരായ ബിജുമോൻ ഭാഗ്യരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.മൂന്ന് ദിവസത്തിന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ നാളെ കോടതിയില്‍ ഹാജറാക്കും.കേസില്‍ മുഴുവന്‍ പ്രതികളെയും അന്യേഷണസംഘം ഇതിനോടകം പിടികൂടിക്കഴിഞ്ഞു.അടുത്തിടെ ചങ്ങരംകുളം സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന രണ്ട് കൊലപാതക ക്കേസുകള്‍ അടക്കം തെളിയിച്ച് മുഴുവന്‍ പ്രതികളെയും താമസിയാതെ തന്നെ അറസ്റ്റ് ചെയ്ത് റിമാന്റില്‍ ആക്കാന്‍ കഴിഞ്ഞത് ചങ്ങരംകുളം പോലീസിന് അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചത്.