ആത്മീയ ചികിത്സയുടെ പേരിൽ പീഡനവും തട്ടിപ്പും 40 പവൻ സ്വർണം തട്ടിയെടുത്ത പുറത്തൂർ സ്വദേശി അറസ്റ്റിൽ
ആത്മീയ ചികിത്സയുടെ പേരിൽ പീഡനവും തട്ടിപ്പും
40 പവൻ സ്വർണം തട്ടിയെടുത്ത പുറത്തൂർ സ്വദേശി അറസ്റ്റിൽ
ആത്മീയ ചികിത്സയുടെ പേരിൽ 40 പവൻ സ്വർണം തട്ടിയെടുത്ത പുറത്തൂർ സ്വദേശി അറസ്റ്റിൽ.തിരൂർ പുറത്തൂർ പാലക്കാവളവിൽ ശിഹാബുദ്ധീൻ(38)നെയാണ് വേങ്ങര സ്വദേശിനിയുടെ പരാതിയെ തുടർന്ന് അന്യേഷണ സംഘം അറസ്റ്റ് ചെയ്തത്.മൊബൈൽ വഴി പരിചയപ്പെട്ട യുവതിയോട് വീട്ടിലെ പ്രശ്നങ്ങൾ ആത്മീയ ചികിത്സകനായ ഉപ്പാപ്പയെക്കൊണ്ട് പരിഹരിപ്പിക്കാമെന്ന് പറഞ്ഞാണ് പലപ്പോഴായി ശിഹാബ് സ്വർണം സ്വന്തമാക്കിയത്.യുവതി വിളിക്കുമ്പോൾ ശിഹാബുദ്ധീൻ തന്നെ ഉപ്പാപ്പ ചമഞ്ഞ് ആയത്തുകൾ ഓതികൊടുക്കും.പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിനാൽ ഉപ്പാപ്പക്ക് കൂടുതൽ സ്വർണ്ണം വേണമെന്നാവശ്യപ്പെട്ടാണ് ഇയാൾ 40 പവൻ സ്വർണ്ണം കൈക്കലാക്കിയത്.കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനക്കേസിൽ ഷിഹാബുദ്ധീനെ പിടികൂടിയതറിഞ്ഞാണ് യുവതിയുടെ ബന്ധുക്കൾ വേങ്ങര പോലീസിനെ സമീപിച്ചത്.വെളിയംകോട് സയ്യിദ് മുത്തുമോൻ തങ്ങളുടെ പേരു പറഞ്ഞ് മുമ്പ് പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ഇദ്ദേഹത്തിനെതിരെ തങ്ങൾ പൊന്നാനി പോലീസിലും പരാതി നൽകിയിരിന്നു.