25 April 2024 Thursday

ഭാരതപ്പുഴയോരത്ത് കണ്ടെത്തിയ തലയോട്ടിയും അസ്ഥിക്കൂടവും 2 വര്‍ഷം മുമ്പ് മരിച്ച എടപ്പാള്‍ പോത്തനൂര്‍ സ്വദേശിയുടെ വീട് വെക്കുന്നതിന് മണ്ണ് മാന്തിയപ്പോള്‍ കിട്ടിയ അവശിഷ്ടം കര്‍മ്മങ്ങള്‍ നടത്തി പുഴയില്‍ ഉപേക്ഷിച്ചു

ckmnews

ഭാരതപ്പുഴയോരത്ത് കണ്ടെത്തിയ തലയോട്ടിയും അസ്ഥിക്കൂടവും 2 വര്‍ഷം മുമ്പ് മരിച്ച എടപ്പാള്‍ പോത്തനൂര്‍ സ്വദേശിയുടെ


വീട് വെക്കുന്നതിന് മണ്ണ് മാന്തിയപ്പോള്‍ കിട്ടിയ അവശിഷ്ടം കര്‍മ്മങ്ങള്‍ നടത്തി പുഴയില്‍ ഉപേക്ഷിച്ചു


പൊന്നാനി:ഭാരതപ്പുഴയോരത്ത് കണ്ടെത്തിയ തലയോട്ടിയും അസ്ഥിക്കൂടവും 2 വര്‍ഷം മുമ്പ് മരിച്ച എടപ്പാള്‍ പോത്തനൂര്‍ സ്വദേശിയുടെതാണെന്ന് അന്യേഷണത്തില്‍ കണ്ടെത്തി.പോത്തനൂർ പൊൽപ്പാക്കരക്ക് സമീപം താമസിച്ചിരുന്ന  ആനയംകുന്നത്ത് ചുപ്രൻ എന്ന ശുപ്രൻ (80) എന്നവരുടെ തലയോട്ടിയും അസ്ഥികളുമാണ്  ഭാരതപ്പുഴയോരത്ത് കണ്ടെത്തിയത്.രണ്ടു വർഷം മുൻപ് മരണപ്പെട്ട ശുപ്രന്റെ മൃതദേഹം സ്വന്തം വീട്ടുവളപ്പിൽ മറവു ചെയ്തിരുന്നു. പിന്നീട് വീടു ഭാഗം വെപ്പിൽ ഒരു മകന് ലഭിച്ച സ്ഥലം വീടുവെക്കാനായി തറയെടുത്തപ്പോൾ അസ്ഥികൾ ലഭിക്കുകയും, അവരത് മതാചാരപ്രകാരം ഫെബ്രുവരി രണ്ടിന് ചമ്രവട്ടം കടവിലും തിരുന്നാവായ കടവിലും  ഉപേക്ഷിച്ചതാണെന്നും കണ്ടെത്തി.ലഭ്യമായ അസ്‌ഥികളിൽ നിന്ന് ലഭിച്ച ഒരു സ്‌റ്റീൽ റാഡിനെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ എടപ്പാൾ ആശുപത്രിയിൽ നിന്നും ഓപ്പറേഷൻ നടത്തിയതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സ്റ്റീൽ റാഡുകളിൽ എൻഗ്രേവ് ചെയ്‌തിരുന്ന കോഡുകളുടെ പിന്തുടർന്നുള്ള അന്വേഷണമാണ് കേസിൽ ഇത്രപെട്ടെന്ന് വ്യക്‌തത കൈവരുത്താൻ സഹായിച്ചതെന്ന് പൊന്നാനി സിഐ മഞ്ജിത് ലാൽ പറഞ്ഞു