20 April 2024 Saturday

കരിക്കാട് ദമ്പതികളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

ckmnews

പെരുമ്പിലാവ്:ദമ്പതികളെ വെട്ടി പരിക്കേല്‍പിച്ച സംഭവത്തില്‍ ഉപ്പയും മകളും അറസ്റ്റില്‍.ഗുണ്ടാ റാണി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പോക്‌സോ കേസുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കരിക്കാട് തെക്കേതിൽ അബൂബക്കറിന്റെ മകൾ ഹസീനയെയും ഹസീനയുടെ പിതാവ് അബൂബക്കറിനെയുമാണ് കുന്നംകുളം എസ്.എച്ച്.ഒ. കെ.ജി. സുരേഷ് അറസ്റ്റ് ചെയ്തത്.

2020 മാർച്ച്‌ 21ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.പ്രതിയുടെ വീടിനു മുന്നിലൂടെ പോകുകയായിരുന്ന കരിക്കാട് അരിക്കിലാത്ത് വീട്ടിൽ ഷക്കീറിനെയും ഭാര്യ നൗഷിജയെയും വഴിയിൽ തടഞ്ഞു നിർത്തി ഹസീനയും ഹസീനയുടെ കാമുകനും പിതാവായ അബൂബക്കറും ചേർന്ന് മാരകായുധങ്ങളുമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് കുന്നംകുളം പോലീസ് കേസെടുത്തത്.കൈകാലുകൾക്കും വയറിനും തലയിലും ഗുരുതരമായി പരിക്കേറ്റ ഇരുവരും വളരെ നാളുകളായി ആശുപത്രിയിൽ ചികിത്സയിലാണ്.മുൻ വൈരാഗ്യമാണ് സംഭവത്തിനു കാരണം.സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികള്‍ കരിക്കാടുള്ള വീട്ടിൽ എത്തിയിട്ടുണ്ട് എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.എസ്.എച്ച്.ഒയെ കൂടാതെ എസ്.ഐ. ഇ. ബാബു, എ. എസ്.ഐ. മാരായ ഗോകുലൻ, വിൻസെന്റ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ്, ഓമന, ബിജു തുടങ്ങിയവരും അന്യേഷണ സംഘത്തില്‍  ഉണ്ടായിരുന്നു.