28 March 2024 Thursday

ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു, പിന്നാലെ കൊന്നുതള്ളി; കൊടുംക്രൂരതയ്ക്ക് പിന്നിലെ കാരണം പുറത്ത്‌

ckmnews

ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് പിന്നാലെ ഷാള്‍ ഉപയോഗിച്ച്‌ ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കാണ്‍പൂരിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. യുവതിയെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ ഞായറാഴ്ച പരാതി നല്‍കിയതോടെയാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്.


കാഞ്ചന്‍ എന്ന യുവതിയാണ് മരിച്ചത്. ഹാമിര്‍പൂരിലെ പാരി ഓജ സ്വദേശിനിയായ കാഞ്ചന്‍ മൂന്ന് വര്‍ഷം മുമ്ബായിരുന്നു കാണ്‍പൂര്‍ ദേഹത്തിലെ നാസിര്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള അമിത് ലാലിനെ വിവാഹം കഴിച്ചത്. ഭര്‍ത്താവും, ഭര്‍തൃമാതാവും സ്ത്രീധനം ചോദിച്ച്‌ യുവതിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ജനുവരി നാലിന് ഭര്‍ത്താവിനോട് പിണങ്ങി കാഞ്ചന്‍ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ കാണാതായത്. മകളെ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. മരുമകനാണ് തിരോധാനത്തിന് പിന്നിലെന്ന സംശയവും ഇവര്‍ എസ് പി ഹാമിര്‍പൂര്‍ നരേന്ദ്ര കുമാര്‍ സിംഗിനോട് പറഞ്ഞിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊല നടത്തിയത് ഇയാളാണെന്ന് പൊലീസിന് മനസിലായത്. പ്രതി തന്ത്രപൂര്‍വം യുവതിയെ ടൗണിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം ഒരു വയലിലേക്ക് കൊണ്ടുപോയി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും, തുടര്‍ന്ന് ഷാളുകൊണ്ട് കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം വയലില്‍ കുഴിച്ചുമൂടി. യുവതിയുടെ ഫോണ്‍ നദിയില്‍ വലിച്ചെറിഞ്ഞു. പൊലീസ് മൃതദേഹം കണ്ടെടുത്ത്, പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.