കേച്ചേരി ഏഴാംകല്ല് പൂറ്റേക്കരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു . മരിച്ചത് പെരുമ്പിലാവ് സ്വദേശി
കുന്നംകുളം:കേച്ചേരി ഏഴാംകല്ല് പൂറ്റേക്കരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് പെരുമ്പിലാവ് സ്വദേശി മരിച്ചു.കരിക്കാട് മാങ്കടവില്‍ വീട്ടില്‍ വാസുവിന്റെ മകന്‍ ദീലിപ് കുമാറാണ് (41) മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 8.20 ഓടെ പുറ്റേക്കര സെന്ററില്‍ വെച്ചായിരുന്നു അപകടം. പുഴക്കല്‍ ടൊയോട്ട ഷോറൂമിലെ ജീവനക്കാരനായിരുന്ന ദിലീപ് കുമാര്‍ രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുന്നില്‍ പോയിരുന്ന ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിര്‍ ദിശയില്‍ നിന്ന് കണ്ടൈനര്‍ ലോറി വരുന്നത് കണ്ട് വെട്ടിച്ചപ്പോള്‍ ബസ്സിലിടിച്ച് റോഡിലേക്ക് തെറിച്ചു വിഴുകയായിരുന്നു. ബസ്സിന്റെ പിന്‍ ചക്രങ്ങള്‍ ദേഹത്ത് കൂടി കയറിയറങ്ങിയ ദീലിപ് തല്‍ക്ഷണം മരിക്കുകയായിരുന്നു. കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകരെത്തിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പേരാമംഗലം പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. രാധ മാതാവാണ്. ഗ്രീഷ്മയാണ് ഭാര്യ. ധ്യാന്‍ കൃഷ്ണ, ധരു കൃഷ്ണ എന്നിവര്‍ മക്കളാണ്