29 March 2024 Friday

കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം:പ്രതി പിടിയില്‍

ckmnews

കൊച്ചി: പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ചെല്ലാനം മാനാശേരി സ്വദേശി ജോബിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി ഡിനോയിയെ പോലീസ് പിടികൂടി.


ഇരുവരും തമ്മില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഡിനോയ് ജോബിയെ കൊലപ്പെടുത്തിയതെന്ന് കേസ് അന്വേഷിക്കുന്ന എറണാകുളം സെന്‍ട്രല്‍ സിഐ എസ്. വിജയശങ്കര്‍ പറഞ്ഞു. മോഷണം നടത്താന്‍ ശ്രമിച്ച സ്ഥലത്തുവച്ച്‌ ജോബിയെ കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കിലെത്തിച്ച്‌ കത്തിക്കുകയായിരുന്നു. മറ്റൊരു മോഷണക്കേസില്‍ ഇന്നലെ രാത്രി ഡിനോയിയെ എളമക്കര പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന്‍റെ ചോദ്യം ചെയ്യലിനിടയിലാണ് ഇയാള്‍ കൊലപാതകം നടത്തിയത് സംബന്ധിച്ച്‌ മൊഴി നല്‍കിയത്. സംഭവത്തില്‍ ഇയാളോടൊപ്പം രണ്ടു പേര്‍ കൂടിയുണ്ടായിരുന്നു. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


ബുധനാഴ്ച രാവിലെ 11 ഓടെ പുല്ലേപ്പടി പാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ കിടക്കുന്ന വിവരം നാട്ടുകാര്‍ പോലീസിനെ അറിയിച്ചത്. ട്രാക്കിലേക്ക് തലവച്ച്‌പൂര്‍ണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. സമീപത്തു നിന്നും കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും പെട്രോള്‍ നിറച്ചിരുന്ന കുപ്പിയും കണ്ടെടുത്തിരുന്നു.


ജോബിയുടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.