24 April 2024 Wednesday

മദ്യം പ്ലാസ്റ്റിക് കുപ്പികളില്‍ വേണ്ടെന്ന് സര്‍ക്കാര്‍; മാര്‍ച്ച്‌ ഒന്നുമുതല്‍ മദ്യം ചില്ലുകുപ്പികളില്‍ മാത്രം

ckmnews

മദ്യപാനം ആരോ​ഗ്യത്തിന് മാത്രമല്ല, പരിസ്ഥിതിക്കും ഹാനികരമായിരുന്നു. മദ്യം എത്തുന്ന പ്ലാസ്റ്റിക് കുപ്പികളായിരുന്നു പ്ലാസ്റ്റിക് മാലിന്യമായി പരിസ്ഥിതിക്ക് വില്ലനായിരുന്നത്. എന്നാല്‍ ഇപ്പോഴിതാ, പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഉറപ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇനിമുതല്‍ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഇതോടെ സംസ്ഥാനത്തു മദ്യവില്‍പന ഇനി ഗ്ലാസ്‌ കുപ്പികളില്‍ മാത്രമാകും. മാര്‍ച്ച്‌ ഒന്നു മുതലാവും ഇത് പ്രാബല്യത്തില്‍ വരുക. ബെവ്റേജസ് കോര്‍പറേഷന് ഇങ്ങനെ മാത്രമേ വിതരണം ചെയ്യാവൂ എന്നറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ മദ്യക്കമ്ബനികള്‍ക്കു നോട്ടിസ് നല്‍കി.അതെ സമയം, സ്റ്റോക്കുള്ള പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം വിറ്റുതീര്‍ക്കുന്നതിനു തടസ്സമുണ്ടാകില്ല. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം നിര്‍ദ്ദേശിച്ചിരുന്നു. അന്ന് മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ മാറ്റം വരുത്തണമെന്ന കമ്ബനികളുടെ ആവശ്യം അംഗീകരിക്കാതിരുന്നതോടെ നിര്‍ദ്ദേശം നടപ്പായില്ല.