25 April 2024 Thursday

കുറ്റിപ്പുറം-ഇടപ്പള്ളി ദേശീയപാത വികസനം: സര്‍വേ ഭീഷണിപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചുമെന്ന് നാട്ടുകാര്‍

ckmnews

തൃശൂര്‍: കുറ്റിപ്പുറം-ഇടപ്പള്ളി ദേശീയപാത 66 (17) വികസനത്തിനായി ജില്ലയില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ വിലനിര്‍ണയം അവസാനഘട്ടത്തിലെന്ന് അധികൃതര്‍. എന്നാല്‍, നടപടികളൊന്നും പാലിക്കാതെ സര്‍വേ നടത്തുകയാെണന്ന് ജനം. ദേശീയപാതയോരം, ടിപ്പുസുത്താന്‍ പാതയോരം, ബൈപാസുകള്‍ക്കായുള്ള ചതുപ്പുനിലങ്ങള്‍ അടക്കമുള്ള ഭൂമിയുടെ വിലയാണ് നിര്‍ണയിക്കുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള ഓഫിസും പൊതുമരാമത്ത് വകുപ്പും ഒപ്പം സമാറ കണ്‍സല്‍ട്ടന്‍സിയും ചേര്‍ന്നാണ് സര്‍േവ പുരോഗമിക്കുന്നത്.

ഭൂമി, കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, കൃഷി, വൃക്ഷങ്ങള്‍ അടക്കമുള്ളവയുടെ വിലയാണ് നിര്‍ണയിക്കുന്നത്. ഇതില്‍ ഭൂവിലനിര്‍ണയം ഏറക്കുറെ പൂര്‍ത്തിയായെന്ന് ഡെപ്യൂട്ടി കലക്ടര്‍ പാര്‍വതി ദേവി 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാല്‍, 3ജി വിജ്ഞാപനത്തിന് മുന്നോടിയായി വിലനിര്‍ണയത്തിനുള്ള ബേസിക് വാല്യൂ റിപ്പോര്‍ട്ട് (ബി.വി.ആര്‍) കണക്കാക്കിയെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങള്‍ ജനത്തിന് നല്‍കാന്‍ അധികൃതര്‍ തയാറല്ല.

ഒപ്പം വിലനിര്‍ണയത്തിന് മുന്നോടിയായ പുനരധിവാസം സംബന്ധിച്ച കാര്യത്തിലും അനുകൂലനിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല. പുനരധിവാസ കമ്മിറ്റിപോലും ഇതുവരെ ആയിട്ടില്ല. ഭൂമി നഷ്ടപ്പെടുന്ന മേഖലയിലെ സ്ത്രീ, പട്ടികജാതി-വര്‍ഗക്കാരെ ഉള്‍െപ്പടുത്തിയുള്ള കമ്മിറ്റിയുമില്ല. ഇതുകൂടാതെ ഇത്തരം പദ്ധതികള്‍ക്ക് പാരിസ്ഥിതിക-സാമൂഹിക ആഘാതപഠനം നടത്തണമെന്ന സുപീംകോടതി വിധിയുടെ ലംഘനമാണ് നടക്കുന്നെതന്നും ജനത്തിന് പരാതിയുണ്ട്.

20 വില്ലേജുകളിലുമായി ഇരുനൂറോളം പേരെ ഉപയോഗിച്ച്‌ െഫബ്രുവരി 15നകം പൂര്‍ത്തിയാക്കുന്നതിനാണ് അധികൃതരുടെ ശ്രമം. വില പേശാനുള്ള അവകാശം അടക്കം ഇല്ലാതാക്കി തെറ്റിദ്ധരിപ്പിച്ചും ഭീഷണിെപ്പടുത്തിയും തഹിസില്‍ദാര്‍മാര്‍ അടക്കം രംഗത്തുണ്ട്.

രേഖകള്‍ തരാത്തവരുടെ ഭൂമിയുടെ വില ഹൈകോടതിയില്‍ കെട്ടിവെച്ച്‌ ഭൂമി ഏറ്റെടുക്കുമെന്ന ഭീഷണിവരെയുണ്ട്. കുറ്റിപ്പുറം-ഇടപ്പള്ളി ദേശീയപാത 66 (17) വികസനത്തിനായി ജില്ലയില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ രേഖ പരിശോധനക്ക് പലരും എത്താത്ത സാഹചര്യത്തിലാണ് ഇത്തരം ഭീഷണി. അതിനിടെ രേഖകള്‍ സമര്‍പ്പിക്കുന്നതിന് പിന്നോട്ടുപോകുന്നവരെ വാഹനം വിളിച്ച്‌ ഭക്ഷണം നല്‍കി എത്തിക്കാന്‍ പാര്‍ട്ടി വീടുകള്‍ കയറിയിറങ്ങി ശ്രമംനടത്തിയിരുന്നു.

കാര്യങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്തണമെന്നാണ് ജനത്തിെന്‍റ ആഗ്രഹം. വികസനത്തിന് എതിരല്ലെന്നും വാഗ്ദാനം ചെയ്തത് പ്രകാരം 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച്‌ വില നല്‍കണമെന്നുമാണ് ആവശ്യം. ഒപ്പം പുനരധിവാസം സംബന്ധിച്ച കാര്യത്തില്‍ വ്യക്തതയും കൃത്യതയുമാണ് അവരുടെ ആവശ്യം.

കോവിഡും കാലവര്‍ഷവും ഉള്‍പ്പെടെയുള്ള ദുരിതപൂര്‍ണ സാഹചര്യവുമാണ് ജനം കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ കാരണം. ഇതൊന്നും മുഖവിലക്ക് എടുക്കാതെ അധികൃതര്‍ ഹിയറിങ്ങുമായി മുന്നോട്ടുപോയതാണ് ജനം പരിശോധനക്ക് എത്താതിരിക്കാന്‍ കാരണം.