25 April 2024 Thursday

നാളെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

ckmnews

വടക്ക് കിഴക്കന്‍ കാലവര്‍ഷം സംസ്ഥാനത്ത് സജീവമായിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിലും കഴിഞ്ഞ 24 മണിക്കൂറില്‍ മഴ ലഭിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, നാല് സെന്റിമീറ്റര്‍. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലും ഇരിക്കൂറിലും തളിപറമ്ബിലും മൂന്ന് സെന്റിമീറ്റര്‍ മഴയും രേഖപ്പെടുത്തി.


അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ കേരളത്തിലും ലക്ഷദ്വീപിലും ഇടിമിന്നല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ജനുവരി 6, 9 തീയതികളില്‍ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.


ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍


ഉച്ചയ്‌ക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.


ഉച്ചയ്‌ക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസിലും കളിക്കുന്നത് കുട്ടികള്‍ ഒഴിവാക്കുക.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

മഴക്കാറ് കാണുമ്ബോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ജനലും വാതിലും അടച്ചിടുക.

ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്ബിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്‌.

വാഹനത്തിനുള്ളിലാണെങ്കില്‍ തുറസായ സ്ഥലത്ത്‌ നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്‌പര്‍ശിക്കാതെ ഇരിക്കണം.

ഇടിമിന്നല്‍ ഉണ്ടാകുമ്ബോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.

പട്ടം പറത്തുവാന്‍ പാടില്ല.

തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച്‌ തല കാല്‍ മുട്ടുകള്‍ക്ക്‌ ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം.

വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രേഖപ്പെടുത്തിയ താപനില


ആലപ്പുഴ


കൂടിയ താപനില- 32 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്


സിയാല്‍ കൊച്ചി


കൂടിയത്- 34 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞത് - 22 ഡിഗ്രി സെല്‍ഷ്യസ്


കണ്ണൂര്‍


കൂടിയത്- 35 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്


കരിപ്പൂര്‍ വിമാനത്താവളം


കൂടിയത്- 30 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞത്- 22 ഡിഗ്രി സെല്‍ഷ്യസ്


കൊച്ചി വിമാനത്താവളം


കൂടിയത്-34 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞത്- 21 ഡിഗ്രി സെല്‍ഷ്യസ്


കോട്ടയം (ആര്‍ബി)


കൂടിയത്- 33 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞത്- 22 ഡിഗ്രി സെല്‍ഷ്യസ്


കോഴിക്കോട്


കൂടിയത്- 32 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്


പാലക്കാട്


കൂടിയത്- 29 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്


പുനലൂര്‍


കൂടിയത്- 30 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞത്- 22 ഡിഗ്രി സെല്‍ഷ്യസ്


തിരുവനന്തപുരം എപി


കൂടിയത്- 32 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്


തിരുവനന്തപുരം സിറ്റി


കൂടിയത്- 31 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്


വെളളാനിക്കര


കൂടിയത്- 31 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞത്- 22 ഡിഗ്രി സെല്‍ഷ്യസ്