29 March 2024 Friday

യുവനടിയെ അപമാനിച്ച സംഭവം; പ്രതികള്‍ മാളിനകത്ത് പ്രവേശിച്ചത് പേര് കോവിഡ് രജിസ്റ്ററില്‍ രേഖപ്പെടുത്താതെ

ckmnews

കൊച്ചി: നഗരത്തിലെ മാളില്‍ വെച്ച്‌ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ മാളിനകത്ത് പ്രവേശിച്ചത് കോവിഡ് രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്ബറും േരഖപ്പെടുത്താതെ. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. സംഭവത്തില്‍ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞദിവസം കുടുംബത്തോടെയും മാളിലെത്തിയ നടിയോട് രണ്ടുയുവാക്കള്‍ അപമര്യാദയായി പെരുമാറിയെന്ന് യുവനടി സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു. കൊച്ചിയിലെ മാളിലെത്തിയ തന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നായും നടി വെളിപ്പെടുത്തിയിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണത്തിന് കൊച്ചി സിറ്റി പൊലീസ് കമീഷനര്‍ വിജയ് സാഖറെ കളമശേരി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നീട് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. വനിത, യുവജന കമീഷനുകളും സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാളിലെത്തി പൊലീസ് ഉദ്യോഗസ്ഥര്‍ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതികളെ തിരിച്ചറിെഞ്ഞന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കളമശ്ശേരി സി.ഐ അറിയിച്ചു. പ്രതികള്‍ മാളില്‍നിന്ന് പുറത്തേക്ക് കടക്കാന്‍ ഉപയോഗിച്ച വാഹനമടക്കം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. പ്രതികളെക്കുറിച്ച്‌ കൂടുതല്‍ വ്യക്തത ലഭിക്കാന്‍ സമീപ പ്രദേശത്തെ മറ്റ് സി.സി ടി.വി ദൃശ്യങ്ങളും ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥര്‍. നടിയുടെ വീട്ടിലെത്തി മൊഴിയെടുത്തശേഷം അമ്മയില്‍നിന്ന് പൊലീസ് പരാതി എഴുതിവാങ്ങി.

പെട്ടെന്നുണ്ടായ സംഭവത്തിെന്‍റ ആഘാതത്തില്‍ ആ സമയം വേണ്ടവിധം പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്ന് നടി കുറിപ്പില്‍ പറയുന്നു. ''എെന്‍റ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അപ്പോള്‍ മനസ്സ് ശൂന്യമായിപ്പോയി. ഇപ്പോള്‍ അവരോട് പറയേണ്ടിയിരുന്ന ആയിരം വാക്കുകള്‍ മനസ്സിലുണ്ട്. ഒരു സ്ത്രീയെന്നനിലയില്‍ തന്നെ തളര്‍ത്തിക്കളയുന്ന അനുഭവമായിരുന്നു. അപമാനത്തിനുശേഷവും തെറ്റായ കണ്ണുകളുമായി അവര്‍ സമീപിച്ചു. പണമടക്കാന്‍ കൗണ്ടറില്‍ നില്‍ക്കുമ്ബോള്‍ ശല്യവുമായി വീണ്ടുമെത്തിയപ്പോള്‍ അവഗണിക്കുകയും പറഞ്ഞുവിടാന്‍ ശ്രമിക്കുകയും ചെയ്തു.'' ഈ സമയം അമ്മ വരുന്നത് കണ്ടാണ് അവര്‍ പിന്‍വാങ്ങിയതെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.