വെളിയംകോട് പഞ്ചായത്ത് പരിധിയിൽ ഭീഷണിയുയർത്തി കടന്നൽ കുടുകള്‍
ചങ്ങരംകുളം:കടന്നൽ അക്രമണം വെളിയംകോട് പഞ്ചായത്ത് പരിധിയിൽ വ്യാപകമാവുന്നു.നിരവധി കടന്നൽ കുടുകളാണ് വെളിയംകോട്, എരമംഗലം തുടങ്ങിയ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയില്‍ ഭീഷണിയാവുന്നത്.സാധാരണ ഗതിയിൽ കടന്നൽ കൂടുകൾ ഭീഷണിയല്ലെങ്കിൽ പോലും കൂട് താഴെ പതിച്ചാൽ ഇവ അക്രമകാരികളാവുകയും ചെയ്യുന്നു.എരമംഗലത്ത് വാട്ടർ ടാങ്കിന് മുകളിലും, നിരവധി തെങ്ങുകളിലും ഇത്തരം കടന്നൽ കൂടുകൾ തൂങ്ങി കിടപ്പുണ്ട്.ബീവിപ്പടി, ഗ്രാമം, എരമംഗലം, കോതമുക്ക്, പഴഞ്ഞി എന്നിവടങ്ങളിൽ ഇത്തരത്തിൽ കടന്നൽ കുത്തേറ്റ് പലരും ആശുപത്രിയിൽ ചികിൽസക്ക് വിധേയമായിരുന്നു. പല വളർത്തുമൃഗങ്ങളും ചത്തൊടുങ്ങി.ജീവന് ഭീഷണി ഉയർത്തുന്ന ഇത്തരം കൂടുകൾ നീക്കം ചെയ്യാമെന്ന് തേനിച്ച കർഷകനായ അയിരൂർ സ്വദേശി ഷംസുദ്ധീൻ മൂത്തേടത്ത് അറിയിച്ചു.തേനീച്ചകളെ തീ, മണ്ണെണ്ണ എന്നിവ ഉപയോഗിച്ച് വംശഹത്യ നടത്തരുതെന്നും അദ്ദേഹം പറയുന്നു.